തൃശ്ശൂർ: തൃശ്ശൂർ പേരമംഗലത്ത് 7 വയസുകാരിയായ മകളെ പീഡിപ്പിച്ച അഭിഭാഷകൻ അറസ്റ്റിൽ. അഭിഭാഷകനും ഭാര്യയും രണ്ട് വർഷമായി വേർപിരിഞ്ഞ് താമസിക്കുകയാണ്. കോടതി ഉത്തരവ് പ്രകാരം അച്ഛൻ ഞായറാഴ്ചകളിൽ കുട്ടിയെ കൂട്ടിക്കൊണ്ടുപോകുന്ന സമയത്താണ് പീഡനം നടന്നിരുന്നത്. ഒരാൺകുട്ടിയും ഒരു പെൺകുട്ടിയുമാണ് ഇവർക്കുണ്ടായിരുന്നത്. പിരിഞ്ഞ് താമസിക്കുന്നതിനാൾ ഞായറാഴ്ചകളിൽ പിതാവ് പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോകും.
ആൺകുട്ടി അസുഖബാധിതനാണ്. തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയ്ക്ക് പോയ സമയത്ത് ഡോക്ടറോടാണ് പെൺകുട്ടി ഇക്കാര്യം തുറന്നു പറയുന്നത്. തുടർന്ന് ഡോക്ടർ വൈദ്യപരിശോധന നടത്തി വിവരം പൊലീസിന് കൈമാറി. പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. ഇന്ന് കോടതിയിൽ ഹാജരാക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.