മലപ്പുറം; അരീക്കോട് വടക്കും മുറിയിലെ പോൾട്രി ഫാമിന്റെ മലിനജല സംസ്കരണ പ്ലാന്റിൽ വീണ് മൂന്ന് അതിഥി തൊഴി ലാളികൾ മരിച്ചു.
അസം സ്വദേശികളായ ശരണിയ (46), സമദലി (20), ബിഹാർ സ്വദേശി വികാസ് കുമാർ (29) എന്നിവരാണ് മരിച്ചത്. മാലിന്യക്കുഴി ശുചീകരണത്തിനിറങ്ങിയപ്പോൾ ശ്വാസതടസ്സമുണ്ടായതാണ് അപകട കാരണം.മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ. രാവിലെ 10.30ന് ആണ് സംഭവം.മാനേജർ രാവിലെ തൊഴിലാളികളെ ഫോണിൽ വിളിച്ചപ്പോൾ പ്രതികരിക്കാത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടത്. വികാസ് മെക്കാനിക്കും മറ്റുള്ളവർ തൊഴിലാളികളുമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.