കടനാട് : കടനാട് പഞ്ചായത്തിൽ കാവുംകണ്ടം ഉണ്ണീശോ കുരിശുപള്ളിയോട് ചേർന്ന് അനധികൃത കല്ലുപൊട്ടിക്കൽ, ചെമ്മലമറ്റം സ്വദേശിയുടെ നേതൃത്വത്തിൽ നടന്ന കല്ലു പൊട്ടിക്കലിനെതിരെ ബി ജെ പിയുടെ നേതൃത്വത്തിൽ പാലാ RDO ക്ക് പരാതികൊടുക്കുകയും RDO സ്ഥലത്ത് എത്തി സംഭവസ്ഥലം സന്ദർശിച്ച് കളക്ടർക്ക് റിപ്പോർട്ട് കൊടുക്കുകയും ചെയ്തു.
ഈ മാസം 30 വരെ യാതൊരുഖനന പ്രവൃത്തിയും ജില്ലയിൽ നടത്താൻ പാടില്ല എന്നിരിക്കെ പഞ്ചായത്ത് ഭരണാധികാരികളുടെ മൗന സമ്മതത്തോടെയാണ് ഇത്തരം പ്രവൃത്തികൾ കടനാട് പഞ്ചായത്തിൽ നടക്കുന്നതെന്നും ബി ജെ പി കടനാട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് ജോഷി അഗസ്റ്റിൻ ആരോപിച്ചു.
ജനറൽ സെക്രട്ടറി റെജി നാരായണൻ, സാജൻ കടനാട്, ജെയ്സൺ അറയ്ക്കേമഠം,മധു വല്യാത്ത്,വിഷ്ണു തെക്കൻ, നന്ദകുമാർ പാലക്കുഴ,ബേബി വെള്ളിലക്കാട്ട്, തുടങ്ങിയ നേതാക്കൾ സ്ഥലം സന്ദർശിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.