ഇടുക്കി : ബൈസൺവാലി ഹൈസ്‌കൂളിൽ പെപ്പർ സ്പ്രേ പ്രയോഗിച്ച് പ്ലസ് ടു വിദ്യാർഥി. വിദ്യാർഥിയും സഹപാഠിയുടെ മാതാപിതാക്കളും തമ്മിലുണ്ടായ തർക്കമാണ് പെപ്പർ സ്പ്രേ പ്രയോഗത്തിൽ കലാശിച്ചത്. പത്തു വിദ്യാർഥികൾക്ക് അസ്വസ്ഥത അനുഭവപ്പെട്ടു. വെള്ളിയാഴ്ച രാവിലെ ഒമ്പതരയോടെയാണ് സംഭവം.
സഹപാഠികൾ തമ്മിൽ നേരത്തേ മുതൽ പ്രശ്നങ്ങളുണ്ടായിരുന്നു. ഇതു ചോദ്യം ചെയ്യാനായി വിദ്യാർഥിയുടെ മാതാപിതാക്കൾ എത്തുകയും പ്ലസ്ടു വിദ്യാർഥിയുമായി വാക്കുതർക്കമുണ്ടാകുകയായിരുന്നു. തുടർന്ന് പ്ലസ്ടു വിദ്യാർഥി കൈയിൽ സൂക്ഷിച്ചിരുന്ന പെപ്പർ സ്പ്രേ മാതാപിതാക്കളുടെ മുഖത്തേക്ക് പ്രയോഗിക്കുകയായിരുന്നു.
പിടിച്ചുമാറ്റാൻ ശ്രമിക്കുമ്പോഴാണ് മറ്റു വിദ്യാർഥികൾക്കു നേരെയും പെപ്പർ സ്പ്രേ അടിച്ചത്. പത്തു വിദ്യാർഥികൾക്ക് അസ്വസ്ഥത അനുഭവപ്പെട്ടു. ഇവരിൽ എട്ടുപേർ അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. രാജക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചു. സ്കൂൾ അധികൃതരും പൊലീസും ഇതുവരെ സംഭവത്തിൽ പ്രതികരിച്ചിട്ടില്ല
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.