ഏറ്റുമാനൂർ; മരണത്തില്‍ നിന്ന് ഭാഗ്യം കൊണ്ട് രക്ഷപ്പെട്ട എന്റെ മകന് അപകടകരമായി ബസ്സ് ഓടിച്ച പൊന്മാങ്കല് ബസ്സിന്റെ ഡ്രൈവറെ ചോദ്യം ചെയ്തതിന് ഏറ്റുമാനൂര്‍ സി ഐ അന്‍സലിന്റെ നേതൃത്വത്തില്‍ പ്രൈവറ്റ് ബസ്സ് സ്റ്റാന്റില്‍ വച്ച് മകനെ ക്രൂരമായി മര്‍ദ്ദിച്ചതായി യുവാവിന്റെ പിതാവ്.
ബസ്സ് സ്റ്റാന്റില്‍ വച്ച് മര്‍ദ്ദിച്ച് ജീപ്പില്‍ കയറ്റിയതിനു ശേഷം മകന്റെ മൊബൈല്‍ ഫോണ്‍ സി ഐ എറിഞ്ഞുപൊട്ടിക്കുന്നതും ബൈക്ക് മറിച്ചിട്ട്് ചവിട്ടുന്നതും കാണാം. സ്റ്റാന്‍ഡില്‍ നിന്നും പോലീസ് സ്റ്റേഷനിലേയ്ക്ക് കൊണ്ടുപോകുന്നതിനു പകരം സ്റ്റേഷന് അടുത്തുള്ള ജനമൈത്രി മീഡിയേഷന് സെന്ററില്‍ കൊണ്ടുപോയി ലാത്തി കൊണ്ട് ക്രൂരമായി അടിച്ച ശേഷം അവിടെ നിന്നും സ്റ്റേഷനിലേയ്ക്ക് മകനെ നടത്തികൊണ്ടുപോകുന്നതും കാണാം.
ഇത്രയൊക്കെ ചെയ്തിട്ട് തന്റെ മകന് ബസ് ഡ്രൈവറെ ഹെല്‍മറ്റ് കൊണ്ട് തല്ലി, വധഭീഷണി മുഴക്കി എന്നാരോപിച്ച് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ്സും എടുത്തതായും പിതാവ് ആരോപിക്കുന്നു.ഏതെങ്കിലും ഒരുത്തൻ ഹെൽമെറ്റ് ഇല്ലാതെ പോമുന്ന വീഡിയോ fb യിൽ കണ്ടാൽ അവനെ പിടിച്ച ന്യൂസ് BGM ഇട്ട് പോസ്റ്റുന്ന കേരള പോലിസ് ഇതും കാണുമെന്നു വിശ്വസിക്കുന്നതായും പിതാവ് സോഷ്യൽ മീഡിയയിലൂടെ പറയുന്നു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.