കാസർകോട്; ചെറുവത്തൂർ വീരമലക്കുന്നിൽ ദേശീയപാത നിർമാണം നടക്കുന്ന സ്ഥലത്ത് വീണ്ടും മണ്ണിടിഞ്ഞ് കാറിനു മുകളിലേക്കു വീണു. കാറിൽ യാത്ര ചെയ്യുകയായിരുന്ന അധ്യാപിക സിന്ധു അദ്ഭുതകരമായി രക്ഷപ്പെട്ടു.
മണ്ണിനടിയിലായ കാർ പുറത്തെടുത്തു. പഴയ ദേശീയപാതയിലും പുതിയ ദേശീയപാതയിലും മണ്ണിടിഞ്ഞതോടെ ഇതുവഴിയുള്ള ഗതാഗതം പൂർണമായി നിലച്ചു. ഇന്നു രാവിലെ പത്തു മണിയോടെയാണ് മണ്ണിടിഞ്ഞ് വീണത്. ഇതിനു മുൻപ് പലവട്ടം വീരമലക്കുന്നിൽ മണ്ണിടിഞ്ഞു ഗതാഗതം മുടങ്ങിയിരുന്നു. നിലവിൽ കോട്ടപ്പുറം വഴിയാണ് വാഹനങ്ങൾ വഴിതിരിച്ചു വിടുന്നത്.അടിയന്തിര നടപടി സ്വീകരിക്കാൻ ജില്ലാ കലക്ടർ ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്ക് നിർദേശം നൽകി. എൻഡിആർഎഫ് സംഘവും ഫയർഫോഴ്‌സും അടിയന്തരമായി എത്തുന്നതിനു നിർദേശം നൽകിയിട്ടുണ്ട്. ഹൊസ്ദുർഗ് തഹസിൽദാർ, വില്ലേജ് ഓഫിസർ എന്നിവർ സ്ഥലത്തെത്തിയിട്ടുണ്ട്. കൂടുതൽ ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്യുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.