എടപ്പാൾ: അയിലക്കാട് അയിനിചിറയിൽ ഞായറാഴ്ച വൈകീട്ട് നീന്താനിറങ്ങി കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. തിരൂർ കൂട്ടായി കോതപറമ്പ് സ്വദേശി മഞ്ഞപ്രയകത്ത് മുഹമ്മദ് ഖൈസിൻ്റെ മൃതദേഹമാണ് തിങ്കളാഴ്ച പുലർച്ചയോടെ കണ്ടെടുത്തത്.
ഞായറാഴ്ച വൈകീട്ട് ആറുമണിയോടെ ആറംഗ സംഘത്തോടൊപ്പം കുളിക്കാനായാണ് ഖൈസ് അയിനിചിറയിൽ എത്തിയത്. തുടർന്ന് കാണാതാവുകയായിരുന്നു. പോലീസും അഗ്നിശമന സേനയും സിവിൽ ഡിഫൻസും സംയുക്തമായി തിരച്ചിൽ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താനായില്ല. രാത്രി 12.45-ഓടെ സ്കൂബ സംഘം തിരച്ചിൽ അവസാനിപ്പിച്ചിരുന്നു.
എന്നാൽ, നാട്ടുകാർ നടത്തിയ അക്ഷീണമായ തിരച്ചിലിനൊടുവിൽ പുലർച്ചെ 1.20-ഓടെ, ഇവർ കുളിക്കാനിറങ്ങിയ ഭാഗത്തുനിന്നുതന്നെ മൃതദേഹം കണ്ടെത്തുകയായിരുന്നു. തുടർന്ന് മൃതദേഹം പൊന്നാനി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.