പാലക്കാട് : തൃശ്ശൂർ മനക്കൊടി പുള്ള് കോൾ ടൂറിസം പദ്ധതി പ്രദേശത്തെ വിളക്കംമാടം കോൾപാടത്ത് കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ച സംഭവം നാടിനെ കണ്ണീരിലാഴ്ത്തി. തൃശ്ശൂർ എഞ്ചിനീയറിംഗ് കോളേജിലെ അവസാന വർഷ മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിദ്യാർഥിയും പട്ടാമ്പി വാടാനാംകുറിശ്ശി സ്വദേശിയുമായ ഹാഷിം (22) ആണ് ദാരുണമായി മരിച്ചത്.
വ്യാഴാഴ്ച സഹപാഠികളോടൊപ്പം ബൈക്കുകളിലാണ് ഹാഷിം കോൾപാടത്തെത്തിയത്. നീന്തുന്നതിനിടെ നാല് വിദ്യാർഥികൾ ശക്തമായ ഒഴുക്കിൽപ്പെടുകയായിരുന്നു. സമീപത്തെ വിനോദസഞ്ചാര കേന്ദ്രത്തിലെ വഞ്ചി ഉപയോഗിച്ച് നാട്ടുകാർ ഉടൻതന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചു. മൂന്നുപേരെ രക്ഷപ്പെടുത്താൻ കഴിഞ്ഞെങ്കിലും ഹാഷിമിനെ കണ്ടെത്താനായില്ല.
തുടർന്ന് തൃശ്ശൂരിൽനിന്നും നാട്ടികയിൽനിന്നുമെത്തിയ അഗ്നിരക്ഷാ സേനാംഗങ്ങളും അന്തിക്കാട് പോലീസും സ്കൂബാ സംഘവും ചേർന്നുള്ള തിരച്ചിലാണ് നടത്തിയത്. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ രാത്രി എട്ടുമണിയോടെ കോൾപാടത്തെ സ്ലൂസിനടുത്ത് നിന്ന് ഹാഷിമിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹം നിലവിൽ തൃശൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.