ആദി വാസിയുവാവിന്റെ മരണത്തിൽ യൂത്ത് കോൺഗ്രസിനെ പ്രതിക്കൂട്ടിലാക്കി സിപിഎം

തിരുവനന്തപുരം :വിതുരയിൽ ആത്മഹത്യയ്ക്കു ശ്രമിച്ച ആദിവാസി യുവാവ് ബിനു മരിച്ചത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആംബുലൻസ് തടഞ്ഞതിനെ തുടർന്നാണെന്ന് ആരോപണം.

യൂത്ത് കോൺഗ്രസിനെതിരെ നടപടിയെടുക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടു. ബിനുവിന്റെ വീട്ടിൽ മന്ത്രി ഒ.ആർ. കേളു സന്ദർശനം നടത്തി. അതേസമയം, ആരോപണങ്ങൾ യൂത്ത് കോൺഗ്രസ് നിഷേധിച്ചിട്ടുണ്ട്.ഇന്നലെ ഉച്ചയ്ക്ക് വിതുര താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്കുശേഷം ബിനുവിനെ വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ കയറ്റിയ ആംബുലന്‍സ് സമരത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു വച്ചെന്നാണ് സിപിഎം ആരോപണം. 

ആംബുലൻസ് തടഞ്ഞ് സമരം നടത്തിയ യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ഡിവൈഎഫ്ഐയും എഐവൈഎഫും ആവശ്യപ്പെട്ടു.ഇന്നലെ വൈകിട്ടാണ് മണലി സ്വദേശി ബിനു മരിച്ചത്. കുടുംബപ്രശ്നങ്ങളെ തുടർന്നാണ് ഇയാൾ വിഷം കഴിച്ചത്. ബിനുവിനെ വിതുര ആശുപത്രിയിലേക്ക് കൊണ്ടുവന്നപ്പോൾ അവിടെ യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം നടക്കുകയായിരുന്നു. 

ആശുപത്രിയിലെ മോശം അവസ്ഥയിലുള്ള ആംബുലൻസ് മാറ്റണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ബിനുവിനെ കൊണ്ട‌ുപോകാൻ എത്തിയ ആംബുലൻസ് ആശുപത്രിയിലേക്കു കയറുന്ന വഴിയിലായിരുന്നു സമരം. ഈ ആംബുലൻസ് തടഞ്ഞെന്നാണ് ആരോപണം. അതേസമയം, ആംബുലൻസ് തടഞ്ഞു എന്ന വാർത്ത യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി നിഷേധിച്ചു. സമരം നടക്കുമ്പോഴാണ് ആംബുലൻസ് വന്നത്. 

രോഗിയെ ആശുപത്രിയിൽനിന്ന് ആംബുലൻസിലേക്ക് കയറ്റിയത് യൂത്ത് കോൺഗ്രസ് നേതാക്കളാണ്. മറ്റ് ആരോപണങ്ങളിൽനിന്ന് ശ്രദ്ധ തിരിക്കാനാണ് സിപിഎം ആരോപണം ഉന്നയിക്കുന്നതെന്നും യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സുധിൻ സുദർശൻ പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

80 തോളം കുടുംബങ്ങളുടെ ജീവിത മാർഗമാണ് ഫാക്ടറി..പ്രതികരണ വുമായി ജനറൽ മാനേജർ സുബി മാത്യു, നീരാക്കൽ ലാറ്റക്സ്

"നീരാക്കൽ ലാറ്റക്സ് നൽകിയ തീരാ ദുരിതം പേറി നൂറുകണക്കിന് മുട്ടുചിറ നിവാസികള്‍

മുൻഗവർണ്ണറും സ്വർണ്ണവ്യാപാരിയും ചേർന്ന് ഇല്ലാതാക്കാൻ ശ്രമിക്കുന്നു..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !