ന്യൂഡൽഹി: മലയാളി കന്യാസ്ത്രീകൾ ഛത്തീസ്ഗഡിൽ അറസ്റ്റിലായ സംഭവത്തിൽ ചർച്ച നടത്താൻ പ്രതിപക്ഷ എംപിമാരുടെ സംഘം ഡൽഹിയിൽ നിന്ന് പുറപ്പെട്ടു.
എൻ.കെ.പ്രേമചന്ദ്രൻ, ഫ്രാൻസിസ് ജോർജ്, ബെന്നി ബഹ്നാൻ എന്നിവരടങ്ങിയ സംഘം ഇന്ന് ഛത്തീസ്ഗഡിലെ ദുർഗയിലെത്തും. കന്യാസ്ത്രീകളുടെ അറസ്റ്റ് സംബന്ധിച്ച് നിയമ സഹായം ഉറപ്പാക്കാനായി ബിജെപി നേതാവ് അനൂപ് ആന്റണിയും ഇന്ന് റായ്പൂരിൽ എത്തും. ഛത്തീസ്ഗഡ് ഉപമുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരുമായി കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ ചർച്ച ചെയ്യും.എന്നാൽ ബിജെപി നേതാവിന്റെ ഛത്തീസ്ഗഡിലേക്ക് വരുന്നതുമായി ബന്ധപ്പെട്ട് അന്വേഷണം ആവശ്യമാണെന്ന് ഛത്തീസ്ഗഡിലെ വൈദികർ.
കേരളത്തിലെ ബിജെപി നേതാവ് കേസുമായി ബന്ധപ്പെട്ടുള്ള തെറ്റിദ്ധാരണകൾ നീക്കാൻ ഇടപെടണമെന്ന് കന്യാസ്ത്രീകളുടെ മോചനത്തിനായി പ്രവർത്തിക്കുന്ന റായ്പൂർ അതിരൂപത വൈദികൻ സാബു ജോസഫ് പറഞ്ഞു. അറസ്റ്റിലായ കന്യാസ്ത്രീകളുടെ ജാമ്യപേക്ഷയ്ക്കായി കോടതിയെ സമർപ്പിക്കാനുള്ള ശ്രമത്തിലാണ് സഭാ നേതൃത്വം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.