ന്യൂഡൽഹി∙ ഇന്ത്യയുടെ പരമാധികാരം ആക്രമിക്കപ്പെട്ടാൽ രാജ്യം എങ്ങനെ പ്രതികരിക്കുമെന്ന് ഓപ്പറേഷൻ സിന്ദൂർ ലോകത്തിനു കാണിച്ചുകൊടുത്തുവെന്നും അതിർത്തി കടന്നുള്ള സൈനിക ആക്രമണം രാജ്യത്തുടനീളം പുതിയൊരു ആത്മവിശ്വാസം സൃഷ്ടിച്ചുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി.
തമിഴ് ചക്രവർത്തി രാജേന്ദ്ര ചോളൻ ഒന്നാമനെ ആദരിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മോദി. രാജേന്ദ്ര ചോളൻ ഒന്നാമന്റെ ജന്മദിനമായ ആദി തിരുവാതിരൈ ഉത്സവമായി ആഘോഷിക്കുന്നതാണ് ഈ പരിപാടി. ‘‘ഇന്ത്യയുടെ ശത്രുക്കൾക്കും ഭീകരർക്കും സുരക്ഷിത താവളമില്ലെന്ന് ഓപ്പറേഷൻ സിന്ദൂർ തെളിയിച്ചു.ഹെലിപാഡിൽ നിന്ന് ഞാൻ 3-4 കിലോമീറ്റർ ദൂരം നടന്നപ്പോൾ കണ്ടത് ഒരു റോഡ് ഷോയാണ്, എല്ലാവരും ഓപ്പറേഷൻ സിന്ദൂരിനെ പ്രശംസിക്കുകയായിരുന്നു," പ്രധാനമന്ത്രി മോദി പറഞ്ഞു.രാജരാജ ചോളന്റെയും അദ്ദേഹത്തിന്റെ മകൻ രാജേന്ദ്ര ചോള-ഒന്നാമന്റെയും പേരുകൾ ഇന്ത്യയുടെ സ്വത്വത്തിന്റെയും അഭിമാനത്തിന്റെയും പര്യായങ്ങളാണെന്ന് മോദി പറഞ്ഞു. തമിഴ്‌നാട്ടിൽ അവർക്കായി വലിയ പ്രതിമകൾ നിർമിക്കുമെന്നും മോദി പ്രഖ്യാപിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.