ഡിവൈഎഫ്ഐ പ്രവർത്തകൻ കഞ്ചാവുമായി പിടിയിൽ. പത്തനംതിട്ടയില്‍ നിന്ന് മുഹമ്മദ് ഷബീറാണ് കഞ്ചാവുമായി പിടിയിലായത്. ഇയാളില്‍ നിന്ന് മൂന്നു ഗ്രാം കഞ്ചാവാണ് കണ്ടെടുത്തുത്തത്. നേരത്തെ കോണ്‍ഗ്രസ് കൊടിമരം തകര്‍ത്ത കേസിലെ പ്രതിയും കൂടിയാണ് ഇയാള്‍.
എന്നാല്‍ ഡിവൈഎഫ്ഐ പ്രവർത്തകന്‍റെ കയ്യില്‍നിന്ന് പിടിച്ച കഞ്ചാവിന്‍റെ അളവുകുറച്ചുകാട്ടി പൊലീസ് ജാമ്യം നല്‍കി എന്നാരോപിച്ച് അടൂര്‍ പൊലീസ് സ്റ്റേഷന്‍ യൂത്ത് കോണ്‍ഗ്രസ് ഉപരോധിച്ചു. കോൺഗ്രസ് കൊടിമരം തകർക്കുന്നതിന്‍റെ വിഡിയോ മുഹമ്മദ് സബീർ റീൽസാക്കിയിരുന്നു. ഇതിന്‍റെ തൊട്ടടുത്ത ദിവസമാണ് സബീർ കഞ്ചാവുമായി പിടിയിലായത്. എന്നാൽ സബീറിനെ സ്റ്റേഷൻ ജാമ്യം നൽകി വിട്ടയച്ചതിൽ പ്രതിഷേധം കടുപ്പിക്കുകയാണ് യൂത്ത് കോൺഗ്രസ്.മൂന്ന് ഗ്രാം കഞ്ചാവാണ് പിടിച്ചതെന്നത് സ്റ്റേഷൻ ജാമ്യം കിട്ടാനായി പൊലീസിന്‍റെ കള്ളക്കളിയാണെന്നും യൂത്ത് കോൺഗ്രസ് ആരോപിച്ചു. പാർട്ടി സ്വാധീനത്തിന് പൊലീസ് വഴങ്ങിയെന്നും യൂത്ത് കോൺഗ്രസ് ആരോപിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.