ഹൈദരാബാദ്: നാലു പതിറ്റാണ്ടുകളോളം ഒളിവിൽ കഴിഞ്ഞ ശേഷം മാവോയിസ്റ്റ് നേതാവും ഭാര്യയും കീഴടങ്ങി. ദണ്ഡകാരണ്യ സ്പെഷ്യൽ സോണൽ കമ്മിറ്റിയുടെ (DKSZC) സെക്രട്ടേറിയറ്റ് അംഗങ്ങളായിരുന്ന മാല സഞ്ജീവ് എന്ന ലെംഗു ദാദ(62)യും ഭാര്യ പെരുഗുല പാർവതി എന്ന ദീനയുമാണ് തെലങ്കാനയിലെ രാച്ചകൊണ്ട പോലീസിന് മുന്നിൽ കീഴടങ്ങിയത്. ഏകദേശം നാലു പതിറ്റാണ്ടായി ഒളിവിൽ കഴിഞ്ഞിരുന്ന ദമ്പതിമാർ, തെലങ്കാന സർക്കാരിൻ്റെ പുനരധിവാസ പദ്ധതികളിൽ ആകൃഷ്ടരായാണ് കീഴടങ്ങാൻ തീരുമാനിച്ചതെന്ന് പോലീസ് കമ്മീഷണർ ജി. സുധീർ ബാബു പറഞ്ഞു.
സ്പെഷ്യൽ സോണൽ കമ്മിറ്റിയിലേക്കും സ്ഥാനക്കയറ്റം നേടുകയും ചെയ്തു. 2003-ൽ ഛത്തീസ്ഗഢിലെ ദണ്ഡകാരണ്യ സ്പെഷ്യൽ സോണൽ കമ്മിറ്റിയിലെത്തി. ചൈതന്യ നാട്യ മഞ്ചിന്റെ (സിഎൻഎം) ചുമതലയും അദ്ദേഹത്തിനായിരുന്നു. 2007-ൽ സിഎൻഎമ്മിൽ ഒപ്പമുണ്ടായിരുന്ന പെരുഗുല പാർവതി എന്ന ദീനയെ വിവാഹം കഴിച്ചു. ആദിവാസി സമൂഹങ്ങളെ സംഘടിപ്പിക്കുന്നതിനായി ദണ്ഡകാരണ്യ മേഖലയിലുടനീളം ഇരുവരും നിരവധി സാംസ്കാരിക പരിപാടികൾ സംഘടിപ്പിച്ചു.
നാഗർകർണൂൽ ജില്ലയിലെ പാദര മണ്ഡലത്തിലെ വങ്കേശ്വരം ഗ്രാമത്തിൽ നിന്നുള്ള പാർവതി 1992-ലാണ് പ്രസ്ഥാനത്തിൽ ചേർന്നത്. തുടക്കത്തിൽ നല്ലമല മേഖലയിലെ സായുധ സ്ക്വാഡുകളിലായിരുന്നു പ്രവർത്തനം. 2018-ൽ സംസ്ഥാന കമ്മിറ്റിയിലെത്തിയ പാർവതി ഛത്തീസ്ഗഢിലെ ആദിവാസി സമൂഹങ്ങളെ സംഘടിപ്പിക്കുന്നതിൽ സജീവ പങ്ക് വഹിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.