ഒളിവിൽ കഴിഞ്ഞിരുന്ന മാവോയിസ്റ്റ് ദമ്പതികൾ പോലീസിന് മുന്നിൽ കീഴടങ്ങി..

ഹൈദരാബാദ്: നാലു പതിറ്റാണ്ടുകളോളം ഒളിവിൽ കഴിഞ്ഞ ശേഷം മാവോയിസ്റ്റ് നേതാവും ഭാര്യയും കീഴടങ്ങി. ദണ്ഡകാരണ്യ സ്പെഷ്യൽ സോണൽ കമ്മിറ്റിയുടെ (DKSZC) സെക്രട്ടേറിയറ്റ് അംഗങ്ങളായിരുന്ന മാല സഞ്ജീവ് എന്ന ലെംഗു ദാദ(62)യും ഭാര്യ പെരുഗുല പാർവതി എന്ന ദീനയുമാണ് തെലങ്കാനയിലെ രാച്ചകൊണ്ട പോലീസിന് മുന്നിൽ കീഴടങ്ങിയത്. ഏകദേശം നാലു പതിറ്റാണ്ടായി ഒളിവിൽ കഴിഞ്ഞിരുന്ന ദമ്പതിമാർ, തെലങ്കാന സർക്കാരിൻ്റെ പുനരധിവാസ പദ്ധതികളിൽ ആകൃഷ്ടരായാണ് കീഴടങ്ങാൻ തീരുമാനിച്ചതെന്ന് പോലീസ് കമ്മീഷണർ ജി. സുധീർ ബാബു പറഞ്ഞു.

സ്പെഷ്യൽ സോണൽ കമ്മിറ്റിയിലേക്കും സ്ഥാനക്കയറ്റം നേടുകയും ചെയ്തു. 2003-ൽ ഛത്തീസ്ഗഢിലെ ദണ്ഡകാരണ്യ സ്പെഷ്യൽ സോണൽ കമ്മിറ്റിയിലെത്തി. ചൈതന്യ നാട്യ മഞ്ചിന്റെ (സിഎൻഎം) ചുമതലയും അദ്ദേഹത്തിനായിരുന്നു. 2007-ൽ സിഎൻഎമ്മിൽ ഒപ്പമുണ്ടായിരുന്ന പെരുഗുല പാർവതി എന്ന ദീനയെ വിവാഹം കഴിച്ചു. ആദിവാസി സമൂഹങ്ങളെ സംഘടിപ്പിക്കുന്നതിനായി ദണ്ഡകാരണ്യ മേഖലയിലുടനീളം ഇരുവരും നിരവധി സാംസ്കാരിക പരിപാടികൾ സംഘടിപ്പിച്ചു.


നാഗർകർണൂൽ ജില്ലയിലെ പാദര മണ്ഡലത്തിലെ വങ്കേശ്വരം ഗ്രാമത്തിൽ നിന്നുള്ള പാർവതി 1992-ലാണ് പ്രസ്ഥാനത്തിൽ ചേർന്നത്. തുടക്കത്തിൽ നല്ലമല മേഖലയിലെ സായുധ സ്ക്വാഡുകളിലായിരുന്നു പ്രവർത്തനം. 2018-ൽ സംസ്ഥാന കമ്മിറ്റിയിലെത്തിയ പാർവതി ഛത്തീസ്ഗഢിലെ ആദിവാസി സമൂഹങ്ങളെ സംഘടിപ്പിക്കുന്നതിൽ സജീവ പങ്ക് വഹിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു നൂറ്റാണ്ടിനെ ആവേശം കൊള്ളിച്ച മുദ്രാവാക്യം ഇനിയില്ല

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !