വാഷിങ്ടണ്‍: യുഎസിലെ മിഷിഗണില്‍ വാള്‍മാര്‍ട്ട് സ്റ്റോറില്‍ കത്തിയാക്രമണം. മിഷിഗന്‍ ട്രാവേഴ്സ് സിറ്റിയിലെ വാള്‍മാര്‍ട്ടില്‍ ശനിയാഴ്ചയാണ് സംഭവം. ആക്രമണത്തില്‍ 11 പേര്‍ക്ക് കുത്തേറ്റതായും ഇതില്‍ ആറുപേരുടെ നില ഗുരുതരമാണെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അക്രമിയെന്ന് കരുതുന്നയാളെ കസ്റ്റഡിയിലെടുത്തതായി പോലീസും അറിയിച്ചു.
സിനിമയിലെ രംഗങ്ങളെപ്പോലെ ഭയപ്പെടുത്തുന്ന സംഭവമാണ് വാള്‍മാര്‍ട്ടില്‍ അരങ്ങേറിയതെന്ന് ദൃക്സാക്ഷിയായ യുവതി മാധ്യമങ്ങളോട് പറഞ്ഞു. താനും സഹോദരിയും വാള്‍മാര്‍ട്ടിലെ പാര്‍ക്കിങ് ലോട്ടില്‍ നില്‍ക്കുന്നതിനിടെയാണ് സമീപത്ത് പ്രശ്നങ്ങളുണ്ടായതെന്നും ശരിക്കും ഭയന്നുപോയെന്നും യുവതി പറഞ്ഞു.മടക്കിവെയ്ക്കാവുന്നരീതിയിലുള്ള കത്തി ഉപയോഗിച്ചാണ് അക്രമി ആളുകളെ കുത്തിപ്പരിക്കേല്‍പ്പിച്ചതെന്നാണ് വിവരം. അക്രമിയെന്ന് കരുതുന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും ഇയാളെക്കുറിച്ചുള്ള കൂടുതല്‍വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അതേസമയം, ഇയാള്‍ മിഷിഗണില്‍ തന്നെ താമസിക്കുന്നയാളാണെന്ന് സൂചനയുണ്ടെന്നും മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളിലുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.