ആരോഗ്യമന്ത്രി ഇർഫാൻ അൻസാരിയുടെ മകൻ കൃഷ് അൻസാരി റാഞ്ചിയിലെ പാരാസ് ആശുപത്രിയിൽ പരിശോധന നടത്തിയതിൽ വിവാദം

റാഞ്ചി: ഝാർഖണ്ഡ് ആരോഗ്യമന്ത്രി ഇർഫാൻ അൻസാരിയുടെ മകൻ കൃഷ് അൻസാരി റാഞ്ചിയിലെ പാരാസ് ആശുപത്രിയിൽ പരിശോധന നടത്തിയതിൽ വിവാദം. മകന്‍റെ നടപടിയെ ന്യായീകരിച്ച് മന്ത്രിയും രംഗത്തെത്തി. ഒരു അംഗരക്ഷകന്‍റെ അകമ്പടിയോടെ സുഹൃത്തുക്കളുടെ സംഘത്തോടൊപ്പം ആശുപത്രി പരിസരത്തുകൂടി കൃഷ് നടക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്.

രോഗികളുമായി സംവദിക്കുന്നതും അവരുടെ ആശങ്കകൾ കേൾക്കുന്നതും വീഡിയോയിലുണ്ട്. റാഞ്ചിയിലെ മന്ത്രിയുടെ ഔദ്യോഗിക വസതിയിൽ വെച്ച് കൃഷ് ജനങ്ങളുമായി സംസാരിക്കുന്നതിന്‍റെ ദൃശ്യങ്ങളും വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നിങ്ങൾക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ? ഉണ്ടെങ്കിൽ വിവരങ്ങൾ പങ്കുവെക്കുക എന്ന് കൃഷ് അൻസാരിയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് പങ്കുവെച്ച മറ്റൊരു വീഡിയോയിൽ രോഗികളോട് ചോദിക്കുന്നതും കാണാം. പ്രതിപക്ഷ പാർട്ടികളിൽ നിന്ന് രൂക്ഷമായ വിമർശനമാണ് ഉയര്‍ന്നിട്ടുള്ളത്. ഒരു മെഡിക്കൽ സ്ഥാപനത്തിൽ ഇത്തരം സന്ദർശനങ്ങൾ നടത്താൻ മന്ത്രിയുടെ മകന് എന്ത് ഔദ്യോഗിക അധികാരമാണുള്ളതെന്ന് അവർ ചോദ്യം ചെയ്യുന്നു. വർദ്ധിച്ചുവരുന്ന വിമർശനങ്ങളെത്തുടർന്ന് കൃഷ് അൻസാരി വീഡിയോ ഇൻസ്റ്റാഗ്രാമിൽ നിന്ന് നീക്കം ചെയ്തു.

എന്നാല്‍, ആരോഗ്യമന്ത്രി ഇർഫാൻ അൻസാരി തന്റെ മകനെ ന്യായീകരിച്ചു. കൃഷ് ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് അദ്ദേഹം തറപ്പിച്ചുപറഞ്ഞു. തന്‍റെ ഒരു അധ്യാപകന് സുഖമില്ലെന്ന് അറിഞ്ഞാണ് കൃഷ് ആശുപത്രിയിൽ പോയതെന്നും പിന്നീട് ചില ഗോത്രവർഗ്ഗക്കാരെ സഹായിക്കാൻ അവിടെ നിൽക്കുകയായിരുന്നുവെന്നും മന്ത്രി പറഞ്ഞു. "അവൻ ചെയ്തതിൽ തെറ്റൊന്നുമില്ല. ആർക്കും ആശുപത്രി സന്ദർശിക്കാം. ആർക്കും സഹായിക്കാം. അവൻ ആരെയും ഓടിച്ച് ഇടിക്കുകയോ കൊല്ലുകയോ ദളിതനെ അപമാനിക്കുകയോ ചെയ്തിട്ടില്ല. മാനുഷികപരമായ കാരണങ്ങളാൽ മാത്രമാണ് അവൻ ആശുപത്രിയിൽ പോയത്. എല്ലാവരും ഇതിനെ അഭിനന്ദിക്കണം" - മന്ത്രി പറഞ്ഞു. എന്നാൽ, ബിജെപി ഈ സംഭവത്തിൽ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ചു. ഇത് അധികാര ദുർവിനിയോഗവും ഭരണപരമായ പ്രോട്ടോക്കോളിന്‍റെ ലംഘനവുമാണെന്ന് ബിജെപി ആരോപിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു നൂറ്റാണ്ടിനെ ആവേശം കൊള്ളിച്ച മുദ്രാവാക്യം ഇനിയില്ല

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !