കേരള സർവകലാശാലയിൽ രജിസ്ട്രാർ തസ്തികയിൽ പ്രതിസന്ധി തുടരുന്നു

കേരള സർവകലാശാലയിൽ രജിസ്ട്രാർ തസ്തികയിൽ പ്രതിസന്ധി തുടരുന്നു. നിലവിൽ രണ്ട് രജിസ്ട്രാർമാരാണ് സർവകലാശാലയിലുള്ളത്: വി.സിയുടെ നിർദേശപ്രകാരമുള്ള രജിസ്ട്രാറും സിൻഡിക്കറ്റിന്റെ രജിസ്ട്രാറും. കേരള സർവകലാശാല രജിസ്ട്രാർ കെ.എസ്. അനിൽകുമാർ നേരത്തെ സിൻഡിക്കറ്റിന്റെ നിർദേശപ്രകാരം ചുമതലയേറ്റെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് താൽക്കാലിക വി.സി. സിസാ തോമസ് ജോയിന്റ് രജിസ്ട്രാർക്ക് സസ്പെൻഷൻ നൽകുകയും, രജിസ്ട്രാറുടെ ചുമതല മിനി കാപ്പന് നൽകുകയും ചെയ്തത്.

മിനി കാപ്പൻ വി.സിയുടെ നിർദേശം അംഗീകരിച്ച് രജിസ്ട്രാറുടെ ചുമതല ഏറ്റെടുത്തെങ്കിലും, അനിൽകുമാർ സ്ഥാനമൊഴിയാൻ തയ്യാറായിട്ടില്ല. ഇതോടെ, സർവകലാശാലയിൽ ഒരേ തസ്തികയിൽ രണ്ട് പേർ തുടരുന്ന അസാധാരണ സാഹചര്യമുണ്ടായിരിക്കുകയാണ്. അനിൽകുമാർ ചുമതലയേറ്റത് അനധികൃതമായാണെന്ന് വി.സി. പക്ഷം വാദിക്കുന്നു.
കേരള സർവകലാശാലയിലെ തർക്കങ്ങൾക്കിടെ ഗവർണർ ഇടപെട്ടു. ഇന്നലെ സിൻഡിക്കറ്റ് യോഗത്തിൽ നടന്ന സംഭവങ്ങളെക്കുറിച്ച് വിശദീകരണം നൽകാൻ വി.സി. സിസാ തോമസിനോട് ഗവർണർ ആവശ്യപ്പെട്ടു. അതേസമയം, രജിസ്ട്രാർ കെ.എസ്. അനിൽകുമാർ സിൻഡിക്കറ്റ് തീരുമാനപ്രകാരം ജോലിയിൽ പ്രവേശിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

നട്ടെല്ലില്ലാത്ത പിണറായി സർക്കാരിന് കീഴിൽ നടക്കുന്ന രാജ്യദ്രോഹ പ്രവർത്തനങ്ങൾ..

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !