വിഷാദരോഗിയായ മലയാളി ടെക്കി നവി മുംബൈയിലെ ഫ്ലാറ്റിൽ പുറംലോകവുമായി അടുപ്പമില്ലാതെ തനിച്ചു കഴിഞ്ഞത് മൂന്നു വർഷത്തോളം

മുംബൈ : വിഷാദരോഗിയായ മലയാളി ടെക്കി നവി മുംബൈയിലെ ഫ്ലാറ്റിൽ പുറംലോകവുമായി അടുപ്പമില്ലാതെ തനിച്ചു കഴിഞ്ഞത് മൂന്നു വർഷത്തോളം.


55 വയസ്സുകാരൻ അനൂപ് കുമാർ നായർ എന്നയാളെ സന്നദ്ധ സംഘടനയായ സോഷ്യൽ ആൻഡ് ഇവാഞ്ചലിക്കൽ അസോസിയേഷൻ ഫോർ ലവ് (സീൽ) പ്രവർത്തകരെത്തി ഫ്ലാറ്റിൽനിന്ന് അവരുടെ പൻവേലിലെ ആശ്രമത്തിലേക്ക് മാറ്റുകയായിരുന്നു.

ടാറ്റ ആശുപത്രി ജീവനക്കാരനായിരുന്ന വി.പി. കൃഷ്ണൻ നായരുടെയും വ്യോമസേനയിൽ ജോലി ചെയ്തിരുന്ന പൊന്നമ്മ നായരുടെയും മകനാണ് കംപ്യൂട്ടർ പ്രോഗ്രാമറായിരുന്ന അനൂപ് കുമാർ. ആറുവർഷത്തിനിടെ മാതാപിതാക്കൾ മരിച്ചു. ഇദ്ദേഹത്തിന്റെ മൂത്ത സഹോദരൻ 20 വർഷം മുമ്പ് ആത്മഹത്യ ചെയ്യുകയും ചെയ്തിരുന്നു. തുടർന്ന് വിഷാദത്തിലേക്കു വീണ അനൂപ് കൂട്ടുകാരിൽനിന്നും അയൽക്കാരിൽനിന്നും അകന്നുമാറി ഏകാന്ത ജീവിതം തിരഞ്ഞെടുക്കുകയായിരുന്നു. മൂന്നുവർഷമായി ഫ്ലാറ്റിൽനിന്ന് പുറത്തിറങ്ങാതായ അനൂപ് വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് കഴിഞ്ഞിരുന്നത്. ഭക്ഷണം ഓൺലൈനായി ഓർഡർ ചെയ്യുന്നതു മാത്രമായിരുന്നു പുറംലോകവുമായി ഇദ്ദേഹത്തിനുണ്ടായിരുന്ന ബന്ധം.

അനൂപ് കുമാറിന്റെ വീട്ടിൽനിന്നുള്ള ദുർഗന്ധവും വീട്ടിലെ വൃത്തിഹീനമായ അന്തരീക്ഷവും ശ്രദ്ധയിൽപ്പെട്ട അയൽവാസിയാണ് സീലിനെ വിവരമറിയിക്കുന്നത്. സന്നദ്ധ പ്രവർത്തകരെത്തുമ്പോൾ മാലിന്യങ്ങൾക്കു നടുവിലായാണ് അനൂപിനെ കണ്ടെത്തിയത് കാലിൽ ഗുരുതര അണുബാധയുമുണ്ട്. വാതിൽ തുറക്കാൻ വിസമ്മതിച്ചതോടെ വാതിൽ തള്ളിത്തുറന്നാണ് പ്രവർത്തകർ വീടിനുള്ളിൽ കയറിയത്. അനൂപിനെ ആശ്രമത്തിലെത്തിച്ച ശേഷം സീൽ പ്രവർത്തകർ ചികിത്സയ്ക്കുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ‘എന്റെ അച്ഛനും അമ്മയും പോയി. സഹോദരൻ പോയി. സുഹൃത്തുക്കളാരും ബാക്കിയില്ല. ആരോഗ്യവും നല്ല അവസ്ഥയിലല്ല. അതുകൊണ്ട് പുതിയ തുടക്കത്തിന് ഒരു സാധ്യതയുമുണ്ടായിരുന്നില്ല’ എന്ന് അനൂപ് പറഞ്ഞതായി ആശ്രമ ജീവനക്കാർ പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !