ചെന്നൈ : സിഎസ്ഐ സഭാധ്യക്ഷനായി കരിംനഗർ ബിഷപ്പും നിലവിലെ ഡപ്യൂട്ടി മോഡറേറ്ററുമായ ഡോ. കെ.റൂബൻ മാർക്കിനെ തിരഞ്ഞെടുത്തു. മദ്രാസ് ഹൈക്കോടതി നിയോഗിച്ച അഡ്മിനിസ്ട്രേറ്റർ ജസ്റ്റിസ് വി. ഭാരതിദാസന്റെ മേൽനോട്ടത്തിലായിരുന്നു തിരഞ്ഞെടുപ്പ്. കേരളത്തിലെ മഹാ ഇടവകകളിൽ നിന്നടക്കമുള്ള പ്രതിനിധികളാണ് വോട്ടെടുപ്പിൽ പങ്കെടുത്തത്. കൗൺസിൽ രൂപീകരിക്കാത്ത സൗത്ത് കേരള മഹായിടവകയിൽ നിന്നൊഴികെ കേരളത്തിലെ മറ്റെല്ലാ മഹായിടവകകളിൽ നിന്നുമുള്ള ബിഷപ്പുമാർ അടക്കം 318 പ്രതിനിധികളാണു വോട്ടെടുപ്പിൽ പങ്കെടുത്തത്.
മദ്രാസ് ഹൈക്കോടതി ഉത്തരവിനെ തുടർന്ന് മുൻ മോഡറേറ്റർ ബിഷപ്പ് ധർമരാജ് റസാലം സ്ഥാനം ഒഴിയേണ്ടി വന്നിരുന്നു, തുടർന്നാണ് പുതിയ സഭാധ്യക്ഷനായുള്ള തിരഞ്ഞെടുപ്പ് നടന്നത്. സ്ഥാനമൊഴിഞ്ഞ ഡോ. ബിഷപ് ധർമരാജ് റസാലത്തിന്റെ പക്ഷക്കാരനാണ് ഇദ്ദേഹം. ആറു മാസമാണ് പുതിയ മോഡറേറ്ററുടെ കാലാവധി.സിഎസ്ഐ സഭാ മോഡറേറ്ററായി ബിഷപ്പ് ധർമരാജ് റസാലത്തെ തിരഞ്ഞെടുത്തത് 2024 ഏപ്രിൽ റദ്ദാക്കിയ ഹൈക്കോടതി, സുതാര്യമായി തിരഞ്ഞെടുപ്പു പ്രക്രിയ നടത്താൻ വിരമിച്ച ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റിസ് ആർ.ബാലസുബ്രമണ്യം, ജസ്റ്റിസ് വി.ഭാരതിദാസൻ എന്നിവരെ അഡ്മിനിസ്ട്രേറ്റർമാരായും നിയോഗിച്ചിരുന്നു. ഈ ഉത്തരവു സുപ്രീം കോടതിയും ശരിവച്ചതിനെ തുടർന്നാണു തിരഞ്ഞെടുപ്പിനുള്ള നടപടികൾ തുടങ്ങിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.