തിരുവനന്തപുരം : കാറ്റിലും മഴയിലും വൈദ്യുതിക്കമ്പി പൊട്ടിവീഴുമ്പോൾ വൈദ്യുതി വിതരണം സ്വയം നിലയ്ക്കുന്ന സാങ്കേതിക വിദ്യ ഇവിടെ നടപ്പിലാക്കാൻ സാധിക്കുമോ എന്ന് മനുഷ്യാവകാശ കമ്മിഷൻ.
ഇത് സംബന്ധിച്ച് പരിശോധന നടത്താൻ മനുഷ്യാവകാശ കമ്മിഷൻ ചെയർപഴ്സൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ് കെഎസ്ഇബി മാനേജിങ് ഡയറക്ടർക്ക് നിർദേശം നൽകി. മറ്റു സംസ്ഥാനങ്ങളിൽ ഇത് നടപ്പാക്കിയിട്ടുണ്ടോ എന്നതിനെക്കുറിച്ചും പരിശോധിച്ച് നാലാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
വൈദ്യുതിക്കമ്പി പൊട്ടിവീണപ്പോഴുണ്ടായ ഷോക്കേറ്റ് ഒട്ടേറെ മരണങ്ങൾ സംസ്ഥാനത്ത് അടുത്തിടെ ഉണ്ടായിരുന്നു. ഇതുസംബന്ധിച്ച പത്രവാർത്തയുടെ അടിസ്ഥാനത്തിലാണ് സ്വമേധയാ മനുഷ്യാവകാശ കമ്മിഷൻ കേസ് റജിസ്റ്റർ ചെയ്തത്. തിരുവനന്തപുരം, പാലക്കാട്, മലപ്പുറം ജില്ലകളിലുണ്ടായ മരണങ്ങളെ കുറിച്ച് അന്വേഷിക്കണമെന്നും ഉത്തരവിലുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.