പൂന്തുറ: കൊലപാതക കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി തനിക്കെതിരെ സാക്ഷി പറഞ്ഞ യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചു.
ബീമാപളളി സ്വദേശി റിയാസിന് ഗുരുതരമായി പരിക്കേറ്റു. ആക്രമണത്തിനിടെ വെട്ടുകത്തി തെറിച്ചുപോയെങ്കിലും പ്രതി യുവാവിനെ തളളിയിട്ട് ചവിട്ടിയും അടിച്ചും പരിക്കേൽപ്പിക്കുകയായിരുന്നു. സംഭവത്തിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.ഏതാനും മാസങ്ങൾക്ക് മുൻപ് ബീമാപളളി സ്വദേശി ഷിബിലിയെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയായ ബീമാപളളി കുന്നുവിളാകം പുരയിടം സ്വദേശി മുഹമ്മദ് ഇനാസ്(22) ഇയാളുടെ സുഹ്യത്തും ബീമാപളളി ബി.എഫ്.എ നഗറിൽ ഫൈസൽ ഖാൻ(49) എന്നിവരാണ് പിടിയിലായത്.
ബുധനാഴ്ച ഉച്ചയ്ക്ക് 2.30 ഓടെ ബീമാപളളിക്കടുത്തായിരുന്നു സംഭവം. റോഡിലൂടെ പോകുകയായിരുന്ന റിയാസിനെ ഫൈസലിന്റെ സ്‌കൂട്ടറിലെത്തിയ മുഹമ്മദ് ഇനാസ് തടയുകയും തുടർന്ന് കൈയിലുണ്ടായിരുന്ന വെട്ടുകത്തിയുപയോഗിച്ച് വെട്ടാൻ ശ്രമിക്കുകയുമായിരുന്നു. ആക്രമണത്തിനിടയിൽ രക്ഷപ്പെട്ട് ഓടിയ യുവാവ് പൂന്തുറ പോലീസിന്റെ സഹായം തേടി. പോലീസെത്തി പ്രതിയെയും ഒപ്പമെത്തിയ സുഹൃത്തിനെയും ബലപ്രയോഗത്തിലൂടെയാണ് അറസ്റ്റുചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.