തിരുപ്പതി: ഹൈദരാബാദിൽനിന്നുള്ള കുട്ടികളില്ലാത്ത ദമ്പതിമാർ തിരുപ്പതി വെങ്കടേശ്വര സ്വാമി ക്ഷേത്രത്തിന് സ്വന്തം വീട് ദാനം ചെയ്തു.
അന്തരിച്ച ഐആർഎസ് ഉദ്യോഗസ്ഥനായ വൈ.വി.എസ്.എസ്. ഭാസ്‌കർ റാവു സമാനമായ രീതിയിൽ നടത്തിയ സംഭാവനയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ദമ്പതിമാർ വീട് ദാനം ചെയ്തതെന്ന് ക്ഷേത്ര ഭരണസമിതിയായ തിരുമല തിരുപ്പതി ദേവസ്ഥാനം(ടിടിഡി) അറിയിച്ചു.
ഹൈദരാബാദിലെ വസന്തപുരി കോളനി നിവാസികളായ കനക ദുർഗ്ഗാ പ്രസാദും സുനിത ദേവിയും ചേർന്ന് 19 ലക്ഷം രൂപ വിലമതിക്കുന്ന 2250 ചതുരശ്ര അടി വിസ്തീർണ്ണമുള്ള തങ്ങളുടെ വീട് ശ്രീ വെങ്കടേശ്വര സ്വാമിക്ക് ദാനം ചെയ്തു.'' എന്ന് തിരുമല തിരുപ്പതി ദേവസ്ഥാനം വാർത്താക്കുറിപ്പിൽ അറിയിച്ചു.
കുട്ടികളില്ലാത്ത ദമ്പതികൾ തങ്ങളുടെ വീടിന്റെ ഉടമസ്ഥാവകാശം ശ്രീ വെങ്കടേശ്വര സ്വാമിക്ക് കൈമാറാൻ വിൽപത്രം നേരത്തേ തയ്യാറാക്കിയിരുന്നു. ഇത് അവരുടെ അഗാധമായ ഭക്തിയെയാണ് കാണിക്കുന്നതെന്ന് ടിടിഡി പറഞ്ഞു.
ലോകത്തിലെ ഏറ്റവും സമ്പന്നമായ ഹൈന്ദവ ക്ഷേത്രങ്ങളിലൊന്നായ തിരുപ്പതിയിലെ ശ്രീ വെങ്കടേശ്വര ക്ഷേത്രത്തിന്റെ ഔദ്യോഗിക ഭരണസമിതിയാണ് തിരുമല തിരുപ്പതി ദേവസ്ഥാനം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.