ഇ-ചലാന്‍ സോഫ്റ്റ്‌വെയറില്‍ ഗുരുതര പിഴവ്; പിഴ സ്വീകരിച്ച ശേഷവും കേസ് കോടതിയിൽ .

തിരുവനന്തപുരം: കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ കീഴിലുള്ള ഇ-ചലാന്‍ സോഫ്റ്റ്‌വെയറില്‍ ഗുരുതര പിഴവ്. ഗതാഗത നിയമലംഘനത്തിനുള്ള പിഴ സ്വീകരിച്ച ശേഷവും കേസ് കോടതിക്ക് കൈമാറുന്നതായാണ് പരാതി ഉയര്‍ന്നത്. പോലീസും ഗതാഗതവകുപ്പും എഐ ക്യാമറകളും ചുമത്തുന്ന പിഴകള്‍ നിശ്ചിത സമയത്തിനുള്ളില്‍ ഓണ്‍ലൈനില്‍ അടയ്ക്കാവുന്നതാണ്. ഇതില്‍ വീഴ്ച വരുത്തുമ്പോഴാണ് സാധാരണയായി കേസ് കോടതിക്ക് കൈമാറാറുള്ളത്. എന്നാല്‍ കോടതി നടപടി ഒഴിവാക്കാന്‍ പിഴ അടച്ച വര്‍ക്കാണ് വീണ്ടും പിഴ അടയ്ക്കാന്‍ കോടതിയില്‍ നിന്നും സന്ദേശം എത്തുന്നത്.

വെബ്‌സൈറ്റില്‍ പ്രവേശിക്കുമ്പോള്‍ കേസ് വെര്‍ച്വല്‍ കോടതിക്ക് കൈമാറി എന്ന സന്ദേശമാണ് തെളിയുന്നത്. സാധാരണഗതിയില്‍ പിഴ അടയ്ക്കുമ്പോള്‍ തുടര്‍നടപടികള്‍ ഒഴിവാക്കേണ്ടതാണ്. പിഴ അടച്ചത് സംബന്ധിച്ച വിവരം വാഹന്‍ സോഫ്റ്റ്വെയറിനും കൈമാറും. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഈ ക്രമീകരണം പ്രവര്‍ത്തിച്ചിട്ടില്ല. വെര്‍ച്വല്‍ കോടതി സൈറ്റിലും പിഴ വീണ്ടും അടയ്ക്കാന്‍ ആവശ്യപ്പെടുന്നുണ്ട്. ഇ-ചലാന്‍ പിഴത്തുക തട്ടിയെടുക്കുന്ന സൈബര്‍ കേസുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് സോഫ്റ്റ്വെയറില്‍ തകരാര്‍ സംഭവിച്ചത്. പിഴ അടച്ച വരെയും ഇത് ആശങ്കയിലാക്കിയിട്ടുണ്ട്.

വാഹനങ്ങളുടെ ഫിറ്റ്‌നസ്, പെര്‍മിറ്റ് പുതുക്കല്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്ക് അപേക്ഷിക്കുമ്പോള്‍ അതുവരെയുള്ള പിഴകളെല്ലാം അടച്ചു തീര്‍ക്കേണ്ടതായുണ്ട്. ഇങ്ങനെ വന്‍ തുക പിഴ അടച്ചവര്‍ക്ക് വീണ്ടും പിഴ അടയ്‌ക്കേണ്ട സ്ഥിതിയാണ് കേസ് നിലനില്‍ക്കുന്നതായി സന്ദേശം വരുന്നതിനാല്‍ മോട്ടോര്‍ വാഹന വകുപ്പില്‍ നിന്നും തുടര്‍ സേവനങ്ങളും ലഭിക്കുന്നില്ലെന്ന പരാതിയും ഉയരുന്നുണ്ട്.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ത്രിഭുവനം ചാമ്പലാക്കിയ അതേ ചെന്നായ്ക്കൾ ഇവിടെയുമുണ്ട്... | TRIBHUVAN

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !