കൽപറ്റ : കടുവകളുടെ സംരക്ഷണത്തിനായുള്ള ടൈഗേഴ്സ് ഔട്സൈഡ് ടൈഗർ റിസർവ്സ് (ടിഒടിആർ) പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നു വന്യജീവിശല്യം തടയലാണെന്നു കേന്ദ്രസർക്കാർ വിശദീകരിക്കുമ്പോഴും പ്രതിരോധപ്രവർത്തനങ്ങൾക്കു ലഭിക്കുന്നതു തുച്ഛമായ തുക. ഒരു ഡിവിഷനിൽ 3 വർഷത്തേക്കു 40 ലക്ഷം രൂപ മാത്രമാണു വന്യജീവിശല്യ പ്രതിരോധത്തിനുള്ള സാങ്കേതികവിദ്യയും ഉപകരണങ്ങളും മെച്ചപ്പെടുത്താൻ നീക്കിവച്ചിരിക്കുന്നത്.
രാജ്യത്താകെ 17 സംസ്ഥാനങ്ങളിൽ 88.7 കോടി രൂപ ചെലവഴിച്ചു നടപ്പിലാക്കുന്ന വൻ പദ്ധതിയിലാണു വന്യജീവി പ്രതിരോധത്തിന് ഇത്രയും കുറഞ്ഞ തുക. പ്രതിരോധസംവിധാനങ്ങളെല്ലാം മറികടന്നും വന്യജീവികൾ നാട്ടിലെത്തുന്ന നിലവിലെ സ്ഥിതി കണക്കിലെടുക്കുമ്പോൾ 40 ലക്ഷം രൂപ തികച്ചും അപര്യാപ്തമാണ്.കടുവ നിരീക്ഷണം (20 ലക്ഷം), ബോധവൽക്കരണപരിപാടികൾക്ക് (10 ലക്ഷം), കൂടുതൽ ഉദ്യോഗസ്ഥരെ നിയമിക്കാൻ (10 ലക്ഷം) എന്നിങ്ങനെ പ്രത്യേക തുക നീക്കിവച്ചിട്ടുണ്ട്. പ്രോജക്ട് ടൈഗർ പദ്ധതിയുടെ ചുവടുപിടിച്ചുള്ള ആശയമാണെന്നതിനാൽ ടിഒടിആർ നടത്തിപ്പിലും പ്രതിരോധത്തെക്കാൾ വന്യജീവി സംരക്ഷണത്തിനാണ് ഊന്നൽ.വന്യജീവിശല്യം തടയൽ : രാജ്യത്താകെ 17 സംസ്ഥാനങ്ങളിൽ 88.7 കോടി രൂപ മാത്രം
0
വെള്ളിയാഴ്ച, ജൂലൈ 11, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.