തിരുവനന്തപുരം: അമ്പൂരിയിൽ, നെയ്യാര്‍ റിസര്‍വോയറിന്‍റെ ഭാഗമായ ജലാശയത്തിൽ സുഹൃത്തുക്കളായ രണ്ടുപേര്‍ മുങ്ങിമരിച്ചു.
![]() |
വ്യാഴാഴ്ച രാത്രി എട്ടുമണിയോടുകൂടി നാല് യുവാക്കള്‍ ആനക്കുളം പരിസരത്ത് വന്ന് റിസര്‍വോയറിന് നടുക്കായി സ്ഥിതിചെയ്യുന്ന പാറയില്‍ ഇരിപ്പുണ്ടായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. കൂടെയുണ്ടായിരുന്ന രണ്ട് യുവാക്കള്‍ ഒൻപത് മണിയോടുകൂടി സ്ഥലത്തുനിന്ന് പോയി. മറ്റു രണ്ടുപേർ ഇവിടെതന്നെ തുടർന്നു.
പിന്നീട് ഇവരേക്കുറിച്ച് വിവരം ലഭിക്കാത്തതിനെ തുടർന്ന് തിരിച്ചുവന്നു നോക്കിയപ്പോള്‍ രണ്ടുപേരെയും കാണാനില്ലായിരുന്നു. ചെരിപ്പുകൾ മാത്രം കരയിൽ ഉണ്ടായിരുന്നു. ഇരുവരും വെള്ളത്തില്‍ വീണിരിക്കാമെന്ന സംശയത്തില്‍ നാട്ടുകാരെയും പോലീസിനെയും അറിയിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രാവിലെ മൃതദേഹം കണ്ടെത്തിയത്.
നെയ്യാര്‍ പോലീസിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കി മൃതദേഹങ്ങൾ പോസ്റ്റുമോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.