തിരുവനന്തപുരം : നഗരസഭയിൽ അനധികൃതമായി നിയമനങ്ങൾ നടത്തിയെന്ന് ആരോപിച്ച് കൗൺസിൽ യോഗത്തിൽ ബിജെപി പ്രതിഷേധം. മേയറുടെ ഡയസിൽ കയറിയ പ്രതിഷേധക്കാർ മുദ്രാവാക്യം വിളിച്ചു. മേയറുടെ രാജി ആവശ്യപ്പെട്ട പ്രതിഷേധം രൂക്ഷമായതോടെ പൊലീസ് പ്രതിഷേധക്കാരെ അറസ്റ്റു ചെയ്തു നീക്കാൻ നടപടികൾ തുടങ്ങി.
കോർപറേഷൻ ആരോഗ്യവിഭാഗത്തിൽ ശുചീകരണത്തൊഴിലാളികളെ നിയമിക്കാനുള്ള പിഎസ്‌സി പട്ടികയിൽ സിപിഎമ്മിന്റെ ഇഷ്ടക്കാരെ തിരുകിക്കയറ്റിയെന്ന് ആരോപിച്ചാണ് ബിജെപി പ്രവർത്തകർ പ്രതിഷേധിച്ചത്.പട്ടികയിൽ ഒരു കൗൺസിലർ, മറ്റൊരു കൗൺസിലറുടെ ബന്ധു, കോർപറേഷനിലെ താൽക്കാലിക ജീവനക്കാരി തുടങ്ങിയവർ പട്ടികയിലുള്ളതായി ബിജെപി ആരോപിച്ചു. ഇത് ചട്ടവിരുദ്ധമാണെന്നും പ്രതിഷേധക്കാർ പറഞ്ഞു.
രാവിലെ കോർപറേഷൻ സെക്രട്ടറിയുടെ ഓഫിസിലേക്ക് സമരക്കാർ തള്ളിക്കയറി പ്രതിഷേധിച്ചിരുന്നു. തുടർന്നാണ് ഇന്ന് ഉച്ചയ്ക്ക് ചേർന്ന കൗൺസിൽ യോഗത്തിലും പ്രതിഷേധമുണ്ടായത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.