കോഴിക്കോട്: വീണുകിട്ടിയ നാലേമുക്കാല്‍ പവന് പാദസരം തിരിച്ചേല്‍പ്പിച്ച് യുവാക്കള്‍. ബാലുശ്ശേരി വള്ളിയോത്ത് സ്വദേശികളായ അഷ്ബാന്‍ കെ.കെ., തോരക്കാട്ടില്‍ ഷുഹൈബ് എന്നിവരാണ് നാടിന് മാതൃകയായത്. പനായി നന്മണ്ട റോഡില്‍വെച്ച് ജൂണ്‍ 30-നാണ് ഇവര്‍ക്ക് പാദസരം വീണുകിട്ടിയത്. ഉടൻതന്നെ ബാലുശ്ശേരി സ്റ്റേഷനില്‍ എല്പ്പിക്കുകയായിരുന്നു.
സ്വര്‍ണാഭരണം കളഞ്ഞുകിട്ടിയ വിവരം പോലീസ് സോഷ്യള്‍ മീഡിയയില്‍ ഷെയര്‍ ചെയ്തതോടെയാണ് ഉടമയായ പനായി സ്വദേശി വീട്ടമ്മ സ്റ്റേഷനില്‍ എത്തിയത്. ബില്ലും മറ്റു തെളിവുകളും വീട്ടമ്മ പോലീസിന് കൈമാറി. തുടര്‍ന്ന് പോലീസ് യുവാക്കളെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി സ്വര്‍ണം വീട്ടമ്മയ്ക്ക് കൈമാറി.
നാലുലക്ഷം രൂപയോളം വിലയുള്ള ആഭരണം ഉടമയ്ക്ക് തിരികെയേൽപ്പിച്ച യുവാക്കളെ സിഐ ടി.പി ദിനേശന് അഭിനന്ദിച്ചു.
കൂടാതെ നാട്ടുകാരും ഇവര്‍ക്ക് അഭിന്ദന്ദനം അറിയിക്കുകയാണ്. പ്രവാസികളായിരുന്ന ഇവര്‍ നാട്ടിലെത്തി വണ്ടിക്കച്ചവടം നടത്തിവരികയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.