തൃശൂർ കടവല്ലൂർ: കടവല്ലൂർ പഞ്ചായത്തിലെ 11-ാം വാർഡ് തിപ്പിലശ്ശേരി ആരോഗ്യ കേന്ദ്രത്തിന് സമീപം താമസിക്കുന്ന കരിമ്പനക്കൽ രഞ്ജിത്തിന്റെ വീടിന്റെ ഒരു വശത്തെ ചുമർ, വ്യാഴാഴ്ച പുലർച്ചെയുണ്ടായ കനത്ത മഴയിൽ തകർന്നു വീണു. അപകടത്തിൽ ആർക്കും പരിക്കില്ലാത്തതിനാൽ വലിയൊരു ദുരന്തം ഒഴിവായി.
പുറത്തെ മുറിയിൽ ഉറങ്ങിക്കിടന്നിരുന്ന രഞ്ജിത്തിൻ്റെ സുഹൃത്ത് അജിത്ത് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. രഞ്ജിത്തും ഭാര്യയും കുട്ടികളും വീടിന്റെ അകത്തുള്ള മറ്റൊരു മുറിയിലായിരുന്നതിനാൽ സുരക്ഷിതരായിരുന്നു. വലിയ ശബ്ദം കേട്ട് ഉണർന്നു നോക്കിയപ്പോഴാണ് അജിത്ത് കിടന്നിരുന്ന മുറിയുടെ ചുമർ പൂർണ്ണമായും തകർന്നു വീണതായി കണ്ടത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.