"കുഞ്ഞിന്റെ ശരീരത്തില്‍ 39 ഒഴിവുകള്‍" നഷ്ടപ്പെട്ട ജീവിതം തിരിച്ചു പിടിക്കാനുള്ള ശ്രമത്തില്‍ ഇന്ത്യന്‍ ദമ്പതികള്‍
ഇന്ത്യൻ ദമ്പതികളുടെ കുഞ്ഞിനെ മെനിഞ്ചൈറ്റിസ് സംശയിച്ചു ന്യൂസിലൻഡിലെ കുട്ടികളുടെ ആശുപത്രിയായ സ്റ്റാർഷിപ്പ് ചിൽഡ്രൻസ് ഹോസ്പിറ്റലിലേക്ക് അവരുടെ ഡോക്ടർ റഫർ ചെയ്തതോടെയാണ് ഈ ദമ്പതികളുടെ ദുരിതം ആരംഭിക്കുന്നത്.
2018-ൽ ഹോസ്പിറ്റലിൽ നടത്തിയ സിടി സ്കാനിൽ എട്ട് ആഴ്ച പ്രായമുള്ള കുഞ്ഞിന്റെ തലയോട്ടിക്കും തലച്ചോറിനും ഇടയിൽ രക്തസ്രാവവും, ശരീരത്തിന്റെ മുഴുവൻ ഭാഗത്തും നടത്തിയ എക്സ്-റേയിൽ 18 വാരിയെല്ലുകളിലും, കുഞ്ഞിന്റെ ഇടതു തുടയെല്ലിലും ഉൾപ്പടെ 39 ഒടിവുകൾ കണ്ടെത്തി. തുടർന്ന് നടത്തിയ രക്തപരിശോധനയിൽ കാൽസ്യത്തിന്റെയും വിറ്റാമിൻ ഡിയുടെയും അളവ് വളരെ കുറവാണെന്നും കണ്ടെത്തി.
24 മണിക്കൂറിനുള്ളിൽ, ആശുപത്രിയിലെ വിദഗ്ധർ പരിക്കുകൾ ആകസ്മികമല്ലെന്ന് നിഗമനത്തിലെത്തുകയും കുട്ടിയെ സർക്കാർ സംരക്ഷണയിലേക്ക് മാറ്റുകയും, നവജാത ശിശുവിനെ മനഃപൂർവ്വം പരിക്കേൽപ്പിച്ചതിന് അമ്മ കുറ്റക്കാരിയെന്ന് കണ്ടെത്തി രണ്ട് വർഷവും ഏഴ് മാസവും തടവിന് ശിക്ഷിച്ചു.
മുൻ റേസ് റിലേഷൻസ് കമ്മീഷണർ ജോറിസ് ഡി ബ്രെസ് ആയിരുന്നു ഇവരുടെ സഹായത്തിനു ഉണ്ടായിരുന്നത് കുഞ്ഞിന്റെ അമ്മ ജയിലിൽ ആയതോടെ "ഡി ബ്രെസ്" ഇൻവെസ്റ്റിഗേറ്റീവ് പത്രപ്രവർത്തകരായ "മെലാനി റീഡിനെയും" "ബോണി സമ്മറിനെയും" ബന്ധപ്പെട്ടു.
ഇവർ കുഞ്ഞിന്റെ റിപ്പോർട്ടുകൾ സംഘടിപ്പിച്ച് കാനഡ, നോർവേ, നെതർലാൻഡ്‌സ്, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവിടങ്ങളിൽ നിന്നുള്ള ജനിതകശാസ്ത്രം, ന്യൂറോ സർജറി, പ്രസവചികിത്സ, ന്യൂറോ പാത്തോളജി എന്നീ മേഖലകളിലെ നാല് പ്രമുഖ അന്താരാഷ്ട്ര വിദഗ്ധരെ സമീപിച്ചു. അവരുടെ കൂട്ടായ നിഗമനത്തിൽ നിന്ന് കുഞ്ഞിന്റെ പരിക്കുകൾ പരിക്കുകൾ പ്രസവസമയത്തെ സങ്കീർണതകളും വിറ്റാമിൻ ഡിയുടെ ഗുരുതരമായ കുറഞ്ഞ അളവും മൂലമാകാം എന്നായിരുന്നു കണ്ടെത്തിയത്.
ഇതിനിടയിൽ അച്ഛന്റെ കീഴിൽ പോലും കുഞ്ഞിനെ വിട്ടു നൽകാൻ കുട്ടികളെ സംരക്ഷിക്കുന്ന സർക്കാർ വകുപ്പായ "ഒറംഗ തമാരിക്കി" തയ്യാറായില്ല. ജയിൽ വാസവും വിസ കാലാവധി തീരലും ആയതോടെ ഇവർക്കെതിരെ നാട് കടത്തൽ ഉത്തരവ് വന്നെങ്കിലും മന്ത്രിയുടെ ഇടപെടലോടെ അത് ഒഴിവാക്കിയിരുന്നു.
കുഞ്ഞിനെ മാതാപിതാക്കളാണ് ഉപദ്രവിച്ചത് എന്ന് ഹോസ്പിറ്റൽ അധികൃതർ പറഞ്ഞതിനാൽ ഇന്ത്യൻ കമ്മ്യൂണിറ്റിയിൽ നിന്ന് ഇവർക്ക് യാതൊരു വിധ ഉപകാരവും ഉണ്ടായില്ല. ഇവർക്ക് സഹായഹസ്തവുമായി വന്ന പത്രപ്രവർത്തകയുടെ പോഡ്‌കാസ്റ്റ് പ്രചരിച്ചതോടെ കാര്യങ്ങൾ മാറുവാൻ തുടങ്ങി അതോടെ "ഒറംഗ തമാരിക്കി" ഇവരുടെ കാര്യത്തിൽ അയഞ്ഞു തുടങ്ങി, ഇത് ഇവർക്ക് അപ്പീൽ കോടതിയിലേക്ക് റഫറൽ ചെയ്യാനുള്ള സാധ്യതയ്ക്ക് വഴിയൊരുക്കി.
ഫെബ്രുവരിയിൽ, മാധ്യമമായ റേഡിയോ ന്യൂസിലാൻഡ് സ്റ്റാർഷിപ്പ് ഹോസ്പിറ്റലിനെതിരെ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. കുഞ്ഞിന്റെ അമ്മ ജയിലിൽ നിന്ന് മോചിതയായി ഒരു വർഷത്തിനുശേഷം, "ഒറംഗ തമാരിക്കി" മകളെ പതിവായി മേൽനോട്ടം വഹിക്കാൻ അമ്മയെ അനുവദിച്ചു തുടങ്ങി.
ഏപ്രിലിൽ, കുഞ്ഞുമായി ബന്ധപ്പെട്ട ശേഷിക്കുന്ന എല്ലാ ഉത്തരവുകളും ഓക്ക്‌ലൻഡിലെ കുടുംബ കോടതി പുറപ്പെടുവിച്ചു. കുഞ്ഞിന്റെ യാത്രാ നിയന്ത്രണങ്ങൾ നീക്കി, കുഞ്ഞിനെ അവളുടെ മാതാപിതാക്കൾക്ക് തിരികെ നൽകി. ഇപ്പോൾ നഷ്ടപ്പെട്ട ജീവിതം തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ് ഈ മാതാപിതാക്കൾ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.