കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് മഴ ദുര്‍ബലപ്പെട്ടെങ്കിലും നീരൊഴുക്ക് ശക്തം. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 133.2 അടി പിന്നിട്ടു.
നിലവിലെ റൂള്‍ കര്‍വ് പ്രകാരം അണക്കെട്ടില്‍ സംഭരിയ്ക്കാന്‍ തമിഴ്നാടിന് കഴിയുക 136 അടി വെള്ളമാണ്. വരുംദിവസങ്ങളില്‍ മഴ ശക്തമായാൽ അണക്കെട്ട് തുറക്കേണ്ടിവരും. 2022 ഓഗസ്റ്റിലാണ് അണക്കെട്ട് അവസാനമായി തുറന്നത്.ബുധനാഴ്ചത്തെ കണക്ക് പ്രകാരം അണക്കെട്ടിലേക്ക് സെക്കന്‍ഡില്‍ 3350 ഘനയടി വെള്ളമാണ് ഒഴുകിയെത്തുന്നത്. തിമിഴ്നാട് സെക്കന്‍ഡില്‍ 1867 ഘനയടി വെള്ളമാണ് കൊണ്ടുപോകുന്നത്.കഴിഞ്ഞ വര്‍ഷം ഈ സമയം അണക്കെട്ടില്‍ 121.2 അടി വെള്ളമാണുണ്ടായിരുന്നത്. മുന്‍ വർഷത്തേക്കാള്‍ 12 അടി വെള്ളം അണക്കെട്ടില്‍ കൂടുതലാണ്. 72 അടി പരമാവധി സംഭരണശേഷിയുള്ള തമിഴ്നാടിന്റെ വൈഗ അണക്കെട്ടിൽ 63 അടിയാണ് നിലവിലെ ജലനിരപ്പ്.
കേരളത്തില്‍ കാലവര്‍ഷം ശക്തമാകുന്ന സാഹചര്യത്തില്‍ തമിഴ്നാട് വൈഗൈ അണക്കെട്ട് തുറന്നു. വൈഗ അണക്കെട്ടില്‍നിന്ന് സെക്കന്‍ഡില്‍ 3000 ഘനയടി വെള്ളമാണ് നിലവില്‍ പുറത്തേയ്ക്ക് ഒഴുക്കുന്നത്. വൈഗ നദിക്കരയില്‍ മുന്നറിയിപ്പും നല്കി. കേരളത്തില്‍ കാലവര്‍ഷം ശക്തമായി മുല്ലപ്പെരിയാറില്‍നിന്ന് കൂടുതല്‍ വെള്ളം കൊണ്ടുപോകേണ്ടിവന്നാല്‍ വൈഗ അണക്കെട്ടിലാണ് ജലം സംഭരിക്കുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.