അയര്‍ലണ്ടില്‍ ജനങ്ങള്‍ വോട്ട് ചെയ്തു തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ മേയര്‍ക്ക് എതിരെ അതിരു കടന്ന വംശീയ വിദ്വേഷം പുലര്‍ത്തുന്ന ആക്രോശവുമായി, മേയറുടെ കൃത്യ നിര്‍വ്വഹണത്തെ തടസ്സപ്പെടുത്തി, കുടിയേറ്റ വിരുദ്ധ, സ്വയം പ്രഖ്യാപിത ഐറിഷ് പത്ര പ്രവര്‍ത്തകന്‍ ഫിലിപ്പ് ഡ്വയർ Philip DwyerMO.
അയർലണ്ടിൽ ആദ്യമായി തെരഞ്ഞെടുപ്പില്‍ വിജയിച്ച ഇന്ത്യക്കാരനായ മേയർ ആണ് ശ്രീ.ബേബി പെരേപ്പാടന് നേരെയാണ് മുമ്പ് പോസ്റ്റ്മാനായി ജോലി ചെയ്തു പിരിച്ചുവിടപ്പെട്ട ഫിലിപ്പ് ഡ്വയർ എന്ന വംശീയ വിദ്വേഷിയുടെ ഇപ്പോഴത്തെ ആക്രമണം.
വംശീയ വെറി നിറഞ്ഞ ചോദ്യത്തിന് മറുപടി പറയാന്‍ മെനക്കെടാതെ മേയര്‍ ഒഴിഞ്ഞു മാറി. അദ്ദേഹത്തിന്റെ കാര്യാലയം വരെ സെൽഫി-സ്റ്റിക്ക് കൈയില്‍ ഏന്തി, ഇയാള്‍ പിന്തുടരുന്ന വിഡിയോയ്ക്ക് ഇപ്പോള്‍ ഐറിഷ് കുടിയേറ്റ വിരുദ്ധരുടെ ഇടയില്‍ നല്ല വേരോട്ടമാണ്.
ഇത്തരം വീഡിയോ വിദേശികള്‍ക്ക് എതിരെ ചെയ്യുന്നത് കുടിയേറ്റ വിരുദ്ധ പ്രകടനങ്ങള്‍ നടക്കുന്ന അയര്‍ലണ്ടില്‍ ഇപ്പോള്‍ നല്ല മാര്‍ക്കറ്റ് ആണ് ലഭിക്കുന്നത് എന്ന് ഇയാള്‍ക്ക് നല്ലപോലെ അറിവുള്ളതാണ്. ഇയാള്‍ക്ക് ഇത്തരം വീഡിയോകളില്‍ നിന്നും കിട്ടുന്ന വരുമാനമാണ് ഇപ്പോള്‍ ജീവിത മാര്‍ഗ്ഗം. എനിക്ക് വീഡിയോയ്ക്ക് സഹായിക്കണം എന്ന സ്ഥിരം തെണ്ടല്‍ .. ലിങ്ക് താഴെ ഇപ്രാവശ്യവും കൊടുത്തിട്ടുണ്ട്.
ഫിലിപ്പ് ഡ്വയർ Philip DwyerMOI പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം.
സൗത്ത് ഡബ്ലിനിലെ അഹങ്കാരിയായ ഇന്ത്യൻ കുടിയേറ്റക്കാരൻ, ഐറിഷ് പത്രപ്രവർത്തകന്റെയും പ്രാദേശിക നിയോജകമണ്ഡലത്തിന്റെയും ചോദ്യങ്ങൾ അവഗണിക്കുന്നു... എന്റെ ചർമ്മം തവിട്ടു നിറമായിരുന്നെങ്കിൽ അദ്ദേഹം എന്നോട് സംസാരിക്കുമായിരുന്നോ?
താഴെ കൊടുത്തിരിക്കുന്ന എന്റെ പ്രവൃത്തിയെ പിന്തുണയ്ക്കുക..
🚨Arrogant Indian immigrant Lord Mayor of South Dublin ignores questions from Irish Journalist and local constituent... Wondering if my skin was brown would he have spoken to me?
— Philip Dwyer (@PhilipDwyer_MOI) June 26, 2025
Please support my work below https://t.co/ScLzYmAMx3https://t.co/GOFNvhtcUyhttps://t.co/1AM1Kyrb1t… pic.twitter.com/ogYSHmd7q9
ആരാണ് ഫിലിപ്പ് ഡ്വയർ ?
ഫിലിപ്പ് ഡ്വയർ ഒരു ഐറിഷ് തീവ്ര വലതുപക്ഷ കുടിയേറ്റ വിരുദ്ധ പ്രവർത്തകനാണ്. അദ്ദേഹം സ്വയം പ്രഖ്യാപിത പൗര പത്രപ്രവർത്തകനാണ് , കൂടാതെ 2022-23 ൽ അയർലണ്ടിലുടനീളമുള്ള കുടിയേറ്റ വിരുദ്ധ പ്രതിഷേധങ്ങളിൽ പതിവായി പങ്കെടുക്കുകയും പ്രഭാഷകനുമാണ്, ലോക്ക്ഡൗണുകൾ , COVID-19 വാക്സിനുകൾ , LGBT "പ്രത്യയശാസ്ത്രം" എന്നിവയ്‌ക്കെതിരെയും അദ്ദേഹം പ്രചാരണം നടത്തിയിട്ടുണ്ട് .
1998 മെയ് മാസത്തിൽ, ഹർലിംഗ് മത്സരത്തിനിടെ എതിർ കളിക്കാരന്റെ താടിയെല്ല് ഒടിഞ്ഞതിന് ശേഷം ഡ്വയർ കോടതിയിൽ ഹാജരായി. ഇരയ്ക്ക് നഷ്ടപരിഹാരം നൽകുകയും പ്രൊബേഷൻ ആക്ട് അനുസരിച്ച് വിട്ടയക്കുകയും ചെയ്തു.
2010 മെയ് മാസത്തിൽ, ആൻ പോസ്റ്റിലെ പോസ്റ്റ്മാൻ എന്ന നിലയിൽ നിന്ന് "ഡ്യൂട്ടിയിലെ വീഴ്ചയ്ക്കും നിർദ്ദേശങ്ങൾ പാലിക്കാത്തതിനും" ഡ്വയറിനെ ജോലിയിൽ നിന്ന് പുറത്താക്കി. സ്റ്റീൽ തൊപ്പിയുള്ള ബൂട്ട് ഉപയോഗിച്ച് നായ്ക്കളെ തലയിൽ ചവിട്ടിയതും, ഒരു സ്ത്രീയുടെ നായയെ വെടിവച്ചു കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതും, നിർദ്ദേശങ്ങൾ പാലിക്കാത്തതും ഉൾപ്പെടെ നിരവധി സംഭവങ്ങൾക്ക് ശേഷം അദ്ദേഹം അദ്ദേഹത്തെ പുറത്താക്കി. 2012 സെപ്റ്റംബറിൽ ഡ്വയർ ലേബർ കോടതിയിൽ ഈ വിഷയത്തിൽ അപ്പീൽ നൽകി . ട്രിബ്യൂണൽ ഡ്വയറിനെതിരെ വിധി പ്രസ്താവിച്ചു.
2023 മാർച്ച് 14-ന്, ഡബ്ലിനിലെ ടാലറ്റ് ജില്ലാ കോടതിയിൽ ഡ്വയറിനെ ഹാജരാക്കി, 2021 ജൂൺ 30-ന് ഡബ്ലിനിലെ ഗ്രാഞ്ച് റോഡിലുള്ള കുട്ടികളുടെ ക്രെഷിൽ ഭീഷണിപ്പെടുത്തൽ, ദുരുപയോഗം ചെയ്യൽ അല്ലെങ്കിൽ അപമാനിക്കൽ എന്നിവയിൽ ഏർപ്പെട്ടതിന് അദ്ദേഹത്തിനെതിരെ കുറ്റം ചുമത്തി. ജനാലയിൽ മഴവില്ല് ചിത്രീകരിച്ച ഒരു പോസ്റ്റർ കണ്ടതിന് ശേഷം ക്രെഷെ " LGBT ഐഡിയോളജി" പ്രോത്സാഹിപ്പിക്കുന്നുവെന്ന് ഡ്വയർ ആരോപിച്ചു
സെൽഫി-സ്റ്റിക്ക് ഉപയോഗിച്ച് ഏറ്റുമുട്ടലുകൾ ചിത്രീകരിക്കുന്നതിനിടയിൽ തെരുവിൽ രാഷ്ട്രീയക്കാരെയും മറ്റുള്ളവരെയും നേരിടുന്നതിന് അദ്ദേഹം പ്രശസ്തനാണ് . തെറ്റായ വിവരങ്ങളുടെ പ്രചാരകനായി മാധ്യമ സ്രോതസ്സുകൾ അദ്ദേഹത്തെ പലപ്പോഴും വിശേഷിപ്പിച്ചിട്ടുണ്ട്
ശ്രീ.ബേബി പെരേപ്പാടൻ, മകന്‍ ബ്രിട്ടോ
അയർലണ്ടിൽ ആദ്യമായി തെരഞ്ഞെടുപ്പില്‍ വിജയിച്ച ഇന്ത്യക്കാരനായ മേയർ ആണ് ശ്രീ.ബേബി പെരേപ്പാടൻ, മുന്‍പ് കൗണ്‍സില്‍ അംഗമായിരുന്നു, ഇത്തവണ അയർലണ്ടിൽ ആദ്യമായി ശ്രീ.ബേബി പെരേപ്പാടനും മകനും കൗൺസിലർമാരാവുകയും, ഒപ്പം പിതാവ് മേയറായി തെരഞ്ഞെടുക്കപ്പെടുകയുമായിരുന്നു.
അങ്കമാലി പുളിയനം സ്വദേശിയാണ് ബേബി പേരെപ്പാടൻ സൗത്ത് ഡബ്ലിൻ കൗണ്ടി കൗൺസിലിലാണ് മേയറായി ചുമതല ഏറ്റെടുത്തിരിക്കുന്നത്. വര്‍ഷങ്ങളായി ബേബി പെരേപ്പാടനും ഭാര്യയും 2 മക്കളും അടങ്ങുന്ന കുടുംബവും അയര്‍ലണ്ടില്‍ സ്ഥിര താമസക്കാരാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.