മലപ്പുറം: എടക്കരയില്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിക്കാന്‍ ശ്രമം. ഒരാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. എഎ റഹീം എംപി ഇടപെട്ടാണ് കരിങ്കൊടി കാണിച്ചയാളെ തടഞ്ഞത്. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പങ്കെടുക്കുന്നതിനായി നിലമ്പൂരില്‍ എത്തിയതായിരുന്നു മുഖ്യമന്ത്രി.
എടക്കരയില്‍ പൊതുയോഗത്തില്‍ പങ്കെടുത്ത് മടങ്ങാനായി മുഖ്യമന്ത്രി വാഹനത്തില്‍ കയറിയപ്പോഴാണ് കരിങ്കൊടി കാട്ടിയത്. വഴിക്കടവ് സ്വദേശി ഫൈസല്‍ ആണ് കരിങ്കൊടി കാണിച്ചത്. സിസ്റ്റത്തിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായാണ് കരിങ്കൊടി കാണിച്ചതെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു.അതേസമയം രണ്ട് തിരഞ്ഞെടുപ്പുകളിലും എല്‍ഡിഎഫിന്റെ കൂടെ നിന്ന നിലമ്പൂര്‍ ഇത്തവണയും അത് ആവര്‍ത്തിക്കുമെന്ന് പിണറായി വിജയന് എടക്കര പഞ്ചായത്തില്‍ പൊതുയോഗത്തില്‍ പങ്കെടുത്ത് സംസാരിച്ചു. ഉപതിരഞ്ഞെടുപ്പ് ഒരാള്‍ ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിച്ചതാണ്. ഈ തിരഞ്ഞെടുപ്പ് നിലമ്പൂരിന്റെ യഥാര്‍ത്ഥ തെളിമ വ്യക്തമാക്കുമെന്നും പിണറായി വിജയന് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.