കൊച്ചി: എറണാകുളം ജില്ലാ ജയിലിലെ യുവ തടവുകാർക്ക് ഇനി കലാപരിശീലനത്തിന് അവസരം. 18-നും 21-നും ഇടയിൽ പ്രായമുള്ള യുവ തടവുകാർക്ക് ഇനിമുതൽ ആട്ടവും പാട്ടുമൊക്കെ പഠിക്കാം. നൂറോളം വരുന്ന തടവുകാരുടെ മനസ് ക്രിമിനൽ ചിന്തകളിലേക്ക് പോകാതിരിക്കാൻ തടവറയിൽ പരിശീനമൊരുക്കുകയാണ് അധികൃതർ.
എറണാകുളം ജില്ലാ ജയിലിനോട് ചേർന്ന് യുവ തടവുകാരെ പാർപ്പിച്ചിട്ടുള്ള ബോസ്റ്റൽ സ്കൂളിലാണ് സംസ്ഥാനത്ത് ആദ്യമായി കലാപരിശീലനത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. നൃത്തം, നാടകം, ശിൽപകല, നാടൻപാട്ട് എന്നീ ഇനങ്ങളിലാണ് പരിശീലനം. തൃക്കാക്കര നഗരസഭയും ജയിൽ സാംസ്കാരിക വകുപ്പുകളും ചേർന്ന് നടത്തുന്ന പരിശീലനത്തിന് നേതൃത്വം നൽകുന്നത് നഗരസഭയുടെ വജ്ര ജൂബിലി ഫെലോഷിപ്പ് കലാകാരൻമാരാണ്.താത്പര്യമുള്ള എല്ലാ തടവുകാർക്കും പരിശീലനം നൽകും. ആദ്യ ആഴ്ചയിൽ മൂന്ന് ദിവസമാണ് പരിശീലനം. പരിപാടിയുടെ ഉദ്ഘാടനം ഹൈബി ഈഡൻ എംപിയാണ് നിർവഹിച്ചത്. നഗരസഭ അധ്യക്ഷ രാധാമണി പിള്ള അധ്യക്ഷത വഹിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.