നിലമ്പൂര്‍: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പ്രചാരണത്തിനിറങ്ങിയതിന് പിന്നാലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റ് ശ്രദ്ധേയമാകുന്നു. നിലമ്പൂരില്‍ മത്സരിക്കുന്നത് സ്ഥാനാര്‍ത്ഥി മാത്രമല്ലെന്നും നാടിന് വേണ്ടി ജനം മത്സരിക്കുന്ന തിരഞ്ഞെടുപ്പാണിതെന്നും എം സ്വാരാജ് ഫേസ്ബുക്കില്‍ കുറിച്ചു.
നിലമ്പൂരില്‍ ഐക്യദാര്‍ഢ്യവുമായി ഒഴുകിയെത്തുന്നത് മഹാജനസഞ്ചയമാണെന്നും സ്വരാജ് കുറിപ്പില്‍ പറഞ്ഞു. നാട് വളരണമെന്ന് കാംക്ഷിക്കുന്നവരാണ് നിലമ്പൂരുകാര്‍. നവകേരളം യാഥാര്‍ത്ഥ്യമാകണമെന്ന് ആഗ്രഹിക്കുന്നവര്‍. സമാധാനം പുലരണമെന്നാഗ്രഹിക്കുന്ന മതനിരപേക്ഷ വാദികള്‍. അവരാണിവിടെ മത്സരിക്കുന്നത്. ജനവിരുദ്ധ ശക്തികള്‍ക്ക് എതിരെയാണ് അവരുടെ പോരാട്ടമെന്നും എം സ്വരാജ് പറഞ്ഞു.ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്ണരൂപംമത്സരിക്കുന്നത് സ്ഥാനാര്‍ത്ഥി മാത്രമല്ല. തെരഞ്ഞെടുപ്പിലെ തങ്ങളുടെ പങ്ക് ഇതിലും മനോഹരമായി അടയാളപ്പെടുത്തുന്നതെങ്ങനെ? ഇവിടെ നിലമ്പൂരില്‍ മത്സരിക്കുന്നത് സ്ഥാനാര്‍ത്ഥി മാത്രമല്ല. ജനങ്ങളാണിവിടെ മത്സരിക്കുന്നത്. അതെ, നാടിനുവേണ്ടി ജനം മത്സരിക്കുന്ന തെരഞ്ഞെടുപ്പാണിത്. നാട് വളരണമെന്ന് കാംക്ഷിക്കുന്നവര്‍.
നവകേരളം യാഥാര്‍ത്ഥ്യമാകണമെന്ന് ആഗ്രഹിക്കുന്നവര്‍. സമാധാനം പുലരണമെന്നാഗ്രഹിക്കുന്ന മതനിരപേക്ഷ വാദികള്‍. അവരാണിവിടെ മത്സരിക്കുന്നത്. ഇവിടെ ജനങ്ങള്‍ മത്സരിക്കുന്നത്, എല്ലാ ജനവിരുദ്ധ ശക്തികള്‍ക്കും എതിരെയാണ്. നാടിനു വേണ്ടിയുള്ള ജനകീയപോരാട്ടത്തില്‍ നമുക്ക്, നിലമ്പൂരിലെ ജനങ്ങള്‍ക്ക് വിജയിക്കാം ഇടതുപക്ഷത്തോടൊപ്പം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.