ബിരുദദാന ചടങ്ങിൽ ഒന്നിച്ച് എത്തി ധനുഷും ഐശ്വര്യ രജനികാന്തും,വേർപിരിഞ്ഞതിനുശേഷം, ഇരുവരും ഒരുമിച്ച് അപൂർവ്വം.ചിത്രം വൈറൽ.

തമിഴ് സിനിമയിലെ അറിയപ്പെടുന്ന താരമാണ് ധനുഷും താരപുത്രിയായ ഐശ്വര്യ രജനികാന്തും. ഇരുവരുടെയും വിവാഹം 2004 ൽ ആയിരുന്നു, നീണ്ട ദാമ്പത്യത്തിനൊടുവിൽ 2022 ൽ ഇരുവരും വേർപിരിയൽ പ്രഖ്യാപിച്ചിരുന്നു.

യാത്ര, ലിംഗ എന്നീ രണ്ട് ആൺ മക്കൾ ഇരുവർക്കും ഉണ്ട്. ഇപ്പോഴിതാ യാത്രയുടെ ബിരുദദാന ചടങ്ങിൽ ഒന്നിച്ച് എത്തിയിരിക്കുകയാണ് ധനുഷും ഐശ്വര്യ രജനികാന്തും.അഭിമാനമുള്ള മാതാപിതാക്കൾ എന്നാണ് മകനെ ചേർത്ത് നിർത്തുന്ന ചിത്രം പങ്കുവച്ച് ഇരുവരും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. 

വേർപിരിഞ്ഞതിനുശേഷം, ഇരുവരും ഒരുമിച്ച് കാണപ്പെടുന്നത് വളരെ അപൂർവമായാണ്. അതിനാൽ മകനൊപ്പമുള്ള ഇരുവരുടെയും ചിത്രം നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. സംവിധാനവും നിര്‍മാണവുമായി സിനിമാ തിരക്കുകളിൽ തുടരുകയാണ് ഐശ്വര്യയും ധനുഷും. ഡോ. എ പി ജെ അബ്ദുൾ കലാമിന്റെ ജീവിതകഥ എന്ന ചിത്രമാണ് ധനുഷിന്റേതായി അടുത്തിടെ പ്രഖ്യാപിച്ചത്.

ആദിപുരുഷ് എന്ന ചിത്രത്തിലൂടെ പ്രശസ്തനായ ഓം റൗട്ടാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശേഖർ കമ്മുല സംവിധാനം ചെയ്യുന്ന ധനുഷ് ചിത്രമായ കുബേര റിലീസിനായി ഒരുങ്ങുകയാണ്. ചിത്രത്തിൽ നാഗാർജുന അക്കിനേനി, രശ്മിക മന്ദാന, ജിം സർഭ്, തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
ജൂൺ 20 ന് ചിത്രം തിയേറ്ററുകളിൽ എത്തും. അതേസമയം, ഐശ്വര്യ രജനീകാന്ത് അവസാനമായി സംവിധാനം ചെയ്തത് ലാൽ സലാം എന്ന സ്പോർട്സ് ഡ്രാമയാണ്, ഇതിൽ രജനീകാന്തും അതിഥി വേഷത്തിൽ എത്തിയിട്ടുണ്ട്. ചിത്രംജൂൺ 6 മുതൽ സൺ നെസ്റ്റിലൂടെ സ്ട്രീം ചെയ്യാൻ ഒരുങ്ങുകയാണ്

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !