കോഴിക്കോട്: സമസ്ത നൂറാം വാര്‍ഷിക ആഘോഷവുമായി ബന്ധപ്പെട്ട് കാന്തപുരം വിഭാഗത്തെ പരിഹസിച്ച് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍. ഹോട്ടലില്‍ കയറിയാല്‍ പൈസ ഞാന്‍ കൊടുക്കാമെന്ന് പലരും പറയാറുണ്ടെന്നും അതുപോലെയാണ് സമസ്തയുടെ നൂറാം വാര്ഷികവുമെന്നും തങ്ങള്‍ പറഞ്ഞു
.കാന്തപുരം വിഭാഗം നൂറാം വാര്‍ഷികം ആഘോഷിക്കാനിരിക്കുന്ന പശ്ചാതലത്തിലാണ് തങ്ങളുടെ പരിഹാസം.സമസ്ത സ്ഥാപക ദിനാഘോഷത്തിനിടയിലായിരുന്നു തങ്ങളുടെ പ്രസംഗം. പ്രസംഗത്തിനിടയിൽ മുജാഹിദീനും ജമാഅത്തെ ഇസ്ലാമിയും ഇനി ആഘോഷവുമായി വരുമോ എന്ന് തങ്ങൾ പരിഹസിക്കുകയും ചെയ്തുയഥാർത്ഥ ആഘോഷം തങ്ങളുടേതാണ്. ഞങ്ങള്‍ ആഘോഷിക്കും എന്ന് എല്ലാവരും പറയുന്നത് ആ സംഘടനയ്ക്ക് അത്രത്തോളം മഹത്വം ഉള്ളതുകൊണ്ടാണെന്നും അത്തരക്കാരോട് തനിക്ക് പറയാനുള്ളത് കേരള ജംഇയത്തുല്‍ ഉലമയുടെ നൂറാം വാര്‍ഷികം ആഘോഷിക്കേണ്ടവര്‍ ആഘോഷിക്കുമ്പോള്‍ നിങ്ങളുടെ ഭാഗത്ത് നിന്ന് എല്ലാ സഹായസഹകരണം വേണമെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.