നിലമ്പൂരിലെ കണ്‍വെന്‍ഷനിൽ തള്ളല്‍ കൂടുമ്പോള്‍ വിള്ളലും കൂടുന്നു മുഖ്യമന്ത്രിയേയും മന്ത്രിമാരേയും വിമർശിച്ച് യൂ ഡി എഫ് നേതാക്കന്മാർ.

മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ മുസ്‌ലിം ലീഗ് നേതാവ് എം കെ മുനീര്‍. പിണറായി വിജയന്‍ കേരളത്തിന്റെ ജൂനിയര്‍ മാന്‍ഡ്രേക്കാണെന്ന് എം കെ മുനീര്‍ പറഞ്ഞു. ജൂനിയര്‍ മാന്‍ഡ്രേക്കിന്റെ പ്രതിമ ഏത് വീട്ടില്‍ വെച്ചാലും അവിടം നശിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നിലമ്പൂരിലെ യുഡിഎഫ് കണ്‍വെന്‍ഷനിലായിരുന്നു മുനീറിന്റെ പരാമര്‍ശം. വിഴിഞ്ഞം പദ്ധതി വന്നു, കപ്പല്‍ മറിഞ്ഞു. ദേശീയ പാതയെ കുറിച്ച് പറഞ്ഞു, പാത തകര്‍ന്നു. തള്ളല്‍ കൂടുമ്പോള്‍ വിള്ളലും കൂടുന്നു. ആന ഏതാ, കുഴിയാന ഏതാ എന്ന് അറിയാത്ത വനം മന്ത്രിയാണ് ഉള്ളത്,' അദ്ദേഹം പറഞ്ഞു. ടൂറിസം വകുപ്പിനെതിരെയും മുനീര്‍ വിമര്‍ശിച്ചു. 

നാല് റീല്‍ എടുക്കാന്‍ 36 ലക്ഷം രൂപയാണ് ചെലവഴിച്ചത്. എന്ത് റീല്‍ ആണതെന്നും മുനീര്‍ ചോദിച്ചു. സര്‍ക്കാറിന്റെ ദുര്‍ഭരണം അവസാനിപ്പിക്കാനുള്ള അവസരമാണ് നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫും പറഞ്ഞു. നിലമ്പൂര്‍ ജനാധിപത്യ മുന്നണിയുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.

മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി നടത്തിയത് തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനമാണെന്നും ഇനി ഒന്നും പറയാനില്ലെന്നും സണ്ണി ജോസഫ് പറഞ്ഞുകൊള്ളരുതാത്ത ഭരണം അവസാനിപ്പിക്കാനാണ് നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പ് നടത്തുന്നതെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. 

വോട്ടെണ്ണി തീരുമ്പോള്‍ എന്ത് സംഭവിക്കുമെന്ന് ഈ സദസ് കണ്ടാല്‍ മനസിലാകുമെന്നും അതില്‍ സംശയം ഇല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. വാര്‍ത്താ മാധ്യമങ്ങള്‍ക്കാണ് വല്യ സംശയമെന്നും അദ്ദേഹം ആരോപിച്ചു. കേരളത്തില്‍ ഭരണ മാറ്റം ഉണ്ടാകണമെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. 

ഇവിടെ മത്സരിക്കുന്ന സ്വതന്ത്രനോ ബിജെപിക്കൊ അത് കഴിയില്ല. യുഡിഎഫിന് മാത്രമേ അത് കഴിയൂവെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു. ഈ ഐക്യത്തെ തകര്‍ക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷിയും പ്രസംഗിച്ചു. 

കുഞ്ഞാലികുട്ടി പറഞ്ഞു ഇത് സെമി ഫൈനല്‍ ആണെന്ന് എന്നാല്‍ ഇത് ക്വാര്‍ട്ടര്‍ ഫൈനല്‍ ആണെന്ന് ദീപാദാസ് മുന്‍ഷി പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പ് ആണ് സെമി ഫൈനലെന്നും വന്‍ വിജയം നേടുമെന്നും ദീപാദാസ് മുന്‍ഷി പറഞ്ഞു. എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ചു.

കഴിഞ്ഞ ദിവസം നിലമ്പൂരില്‍ വെച്ച് നടന്ന എല്‍ഡിഎഫ് കണ്‍വെന്‍ഷനില്‍ മുഖ്യമന്ത്രി ചതിയെക്കുറിച്ചാണ് സംസാരിച്ചതെന്നും ചതിയെ കുറിച്ച് പറയാന്‍ ഏറ്റവും യോഗ്യന്‍ മുഖ്യമന്ത്രിയാണെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. ജനങ്ങള്‍ സര്‍ക്കാരിനെ വെറുത്തതിന്റെ പരിണിത ഫലമാണ് ഈ തിരഞ്ഞെടുപ്പെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !