കണ്ണൂർ : കണ്ണൂരിൽ മദ്യപിച്ച് വാഹനമോടിച്ചയാളെ കേസിൽ നിന്ന് ഒഴിവാക്കാൻ പതിനാലായിരം രൂപ കൈക്കൂലി വാങ്ങിയ എഎസ്ഐക്കെതിരെ നടപടി. പയ്യാവൂർ സ്റ്റേഷനിലെ എഎസ്ഐ ആയിരുന്ന ഇബ്രാഹിം സീരകത്തിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു.
കഴിഞ്ഞ മാസം പതിമൂന്നിന് പയ്യാവൂരിൽ മദ്യപിച്ച് വാഹനമോടിച്ചെന്ന് കണ്ടെത്തിയ കോട്ടയം സ്വദേശിയെ സ്റ്റേഷനിൽ ഹാജരാക്കാതെ ഫോൺ നമ്പർ വാങ്ങി പറഞ്ഞുവിടുകയായിരുന്നു.
മറ്റൊരാളുടെ പേരിൽ കേസെടുത്ത്, നടപടികളിൽ നിന്ന് ഒഴിവാക്കിത്തരാമെന്ന് വാഗ്ദാനം ചെയ്ത് ഇയാള എഎസ്ഐ പിറ്റേ ദിവസം സമീപിച്ചു. പകരക്കാരന് നൽകാനും കോടതി ചെലവിലേക്കുമായി പതിനാലായിരം രൂപ വേണമെന്ന് ആവശ്യപ്പെടുകയും ഗൂഗിൾ പേ വഴി കൈപ്പറ്റുകയും ചെയ്തെന്നാണ് വകുപ്പുതല അന്വേഷണത്തിലെ കണ്ടെത്തൽ.
നാർക്കോട്ടിക് സെൽ ഡിവൈഎസ്പിയാണ് പ്രാഥമിക അന്വേഷണം നടത്തിയത്. കൂടുതൽ അന്വേഷണം നടത്താൻ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.