തിരുവനന്തപുരം : പോർവിമാനങ്ങളുടെ നിരീക്ഷണ പറക്കലിന് പിന്നാലെ വ്യോമസേനയുടെ ചരക്കുവിമാനം തിരുവനന്തപുരം വിമാനത്താവളത്തിലെത്തി.
ഇന്നലെ രാത്രി 8.30ഓടെ ഇല്ല്യുഷൻ ഐ.എൽ 76 എന്ന വിമാനമാണെത്തിയത്. വ്യോമസേനയുടെ ഏറ്റവും വലിയ ചരക്കുവിമാനമാണ് തലസ്ഥാനത്ത് പറന്നിറങ്ങിയത്. റഷ്യൻ നിർമ്മിത വിമാനമാണ് ഇല്ല്യൂഷൻ. തലസ്ഥാനത്തെത്തിയത് എന്തിനാണെന്നുള്ള വിവരം അധികൃതർ പുറത്തുവിട്ടിട്ടില്ല.അതേസമയം തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ് നടത്തിയ അമേരിക്കൻ നിർമ്മിത എഫ് - 35 ബ്രിട്ടീഷ് യുദ്ധവിമാനം എയർഇന്ത്യ ഹാംഗറിലേക്ക് മാറ്റും. വിമാനത്തിന്റെ സങ്കേതിക തകരാർ പരിഹരിക്കുന്നതിന് ബ്രിട്ടണിൽ നിന്നുള്ള എൻജിനിയർമാർ ഉൾപ്പെടെയുള്ള വിദഗ്ദ്ധ സംഘം എത്തിശേഷം ഇവരുടെ കൂടി സാന്നിദ്ധ്യത്തിലായിരിക്കും മാറ്റുക.15ന് വിമാനം റൺവേയിലിറക്കി മണിക്കൂറുകൾ പിന്നിട്ടപ്പോൾ തന്നെ ഹാംഗറിലേക്ക് മാറ്റാൻ ബ്രിട്ടനോട് ആവശ്യപ്പെട്ടെങ്കിലും പത്ത് ദിവസങ്ങൾക്ക് ശേഷമാണ് വിമാനം വിദഗ്ദ്ധരെത്തിയശേഷം മാറ്റുന്നതിൽ തടസമില്ലെന്ന് ബ്രിട്ടീഷ് അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്. വിമാനത്തിന് സി.ഐ.എസ്.എഫിന്റെ സായുധ സുരക്ഷ തുടരുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.