യുകെ: മലയാളികളെ ഞെട്ടിച്ചുകൊണ്ട് യുകെയിൽ പോലീസ് കസ്റ്റഡിയിൽ എടുത്ത പ്രവാസി മലയാളി യുവാവ് ദാരുണമായി മരണപെട്ടതായി വിവരം.
യുകെയിൽ കുടുംബത്തോടൊപ്പം താമസിച്ചിരുന്ന എറണാകുളം പിറവം സ്വദേശിയാണ് ഭാര്യയുടെ പരാതിയെ തുടർന്ന് പോലീസ് കസ്റ്റഡിയിൽ എടുത്ത യുവാവ് മരണപെട്ടത്.എന്നാൽ കസ്റ്റഡിയിൽ എടുത്ത് സ്റ്റേഷനിൽ എത്തിച്ച യുവാവിന് അവിടെ ഹൃദയ സ്തംഭനം ഉണ്ടായി മരണപെട്ടു എന്നാണ് പോലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്ന് ലഭിക്കുന്ന അനൗദ്യഗിക വിവരം.
ഗാർഹിക പീഡനം ആരോപിച്ചു ഭാര്യ നൽകിയ പരാതിയിന്മേലാണ് യുവാവിനെ പോലീസ് കഴിഞ്ഞ ദിവസം കസ്റ്റഡിയിൽ എടുത്തത്.എന്നാല്‍ യുവാവുമായി ബന്ധപ്പെട്ടവര്‍ക്ക് പറയാനുള്ളത് സംശയാസ്പദമായ മരണം തന്നെയാണ് എന്ന വിവരമാണ്. യുവാവിന്റെ മരണത്തിലേക്ക് നയിച്ച പോലീസ് നടപടിക്ക് തുടക്കം ആകുന്നത് ഭാര്യ പോലീസ് സഹായം തേടിയതോടെയാണ്.ഗാര്‍ഹിക പീഡനം ആരോപിച്ചാണ് യുവതിയായ നഴ്സ് പോലീസ് സഹായം തേടുന്നത്. തുടര്‍ന്ന്പോലീസ് വീട്ടില്‍ എത്തി യുവാവിനെ അറസ്റ്റ് ചെയ്തു കൊണ്ട് പോകുകയായിരുന്നു. ഒരാഴ്ച മുന്‍പ് സംഭവിച്ച വിവരങ്ങള്‍ വെള്ളിയാഴ്ചയാണ് പുറം ലോകമറിയുന്നത്.തെക്കന്‍ ഇംഗ്ലണ്ടിലെ പട്ടണത്തില്‍ കഴിഞ്ഞിരുന്ന യുവാവും യുവതിയും ഏതാനും മാസം മുന്‍പ് ഹാംഷെയറിലെ ഒരു ഗ്രാമത്തിലേക്ക് താമസം മാറ്റിയതായും സൂചനയുണ്ട്. ഇപ്പോള്‍ മരണം സംഭവിച്ച പോലീസ് സ്റ്റേഷനില്‍ നിന്നും കാര്യമായ വിവരങ്ങള്‍ ലഭിക്കാന്‍ തടസം നേരിടുകയാണ്. പോലീസ് നടപടിയില്‍ യുവാവിന്റെ കുടുംബം പരാതി ഉയര്‍ത്തിയാല്‍ മരണത്തില്‍ അന്വേഷണം ഉണ്ടാകുമെന്ന് ഉറപ്പാണ്. എംബസി മുഖേനെയാണ് കുടുംബം ഇതിനായി തയ്യാറാകേണ്ടത്. സംഭവത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതായി ഡെയ്‌ലി മലയാളി യുകെ വൃത്തങ്ങൾ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.