തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിഭാഗം റേഷൻ കാർഡുകളായ വെള്ളയും നീലയും പിങ്ക് കാർഡുകളായി (Priority House Hold - P.H.H) മാറ്റുന്നതിനായി അപേക്ഷിക്കാനുള്ള അവസരം ജൂണ്‍ 15 വരെ തുറന്നിരിക്കുന്നു.
അർഹരായവർക്ക് ഈ തരം മാറ്റം അപേക്ഷിക്കാനാകുന്നതാണ്. അപേക്ഷ ഓണ്‍ലൈനായാണ് നല്‍കേണ്ടത് – സിറ്റിസണ്‍ പോർട്ടല്‍ (ecitizen.civilsupplieskerala.gov.in) വഴിയോ അംഗീകൃത അക്ഷയ കേന്ദ്രങ്ങള്‍ മുഖേനയോ അപേക്ഷ സമർപ്പിക്കാം.അപേക്ഷിക്കാൻ പാടില്ലാത്തവർ:പൊതുവിഭാഗത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും, താഴെ പറയുന്ന വിഭാഗങ്ങളിലേക്കുള്ളവർക്ക് പിങ്ക് കാർഡിലേക്ക് മാറ്റം ലഭിക്കില്ല:
സർക്കാർ/പൊതുമേഖലാ ജീവനക്കാർ
ആദായ നികുതിദായകർ
സർവീസ് പെൻഷൻ ലഭിക്കുന്നവർ
1000 ചതുരശ്രയടിയിലധികം വിസ്തീർണമുള്ള വീടിന്റെ ഉടമകള്‍
നാല് അല്ലെങ്കില്‍ അതിലധികം ചക്രവാഹനങ്ങള്‍ ഉള്ളവർ
ഡോക്ടർ, എഞ്ചിനിയർ, അഭിഭാഷകൻ പോലുള്ള പ്രൊഫഷണല്‍സ്
എല്ലാ കാർഡ് അംഗങ്ങള്‍ക്കും ചേർന്ന് ഒന്നോ അതിലധികമോ ഏക്കർ സ്ഥലം ഉള്ളവർ (എസ്.ടി. വിഭാഗം ഒഴികെ)
കുടുംബം ആകെ പ്രതിമാസം ₹25,000-ല്‍ കൂടുതല്‍ വരുമാനം ഉണ്ടെങ്കില്‍.
അപേക്ഷയ്ക്കായി ആവശ്യമായ രേഖകള്‍:വീടിന്റെ സ്ക്വയർ ഫീറ്റ് തെളിയിക്കുന്ന പഞ്ചായത്ത് സെക്രട്ടറിയുടെ സർട്ടിഫിക്കറ്റ്
വാടകവീടാണെങ്കില്‍ വാടക കരാർ (₹200 മുദ്രപത്രത്തില്‍ 2 സാക്ഷികളോടെ)
പഞ്ചായത്ത് ബിപിഎല്‍ പട്ടികയില്‍ ഉള്‍പ്പെട്ടതോ അർഹതയുള്ളതാണെന്നോ രേഖപ്പെടുത്തുന്ന സർട്ടിഫിക്കറ്റ്
മാരക രോഗങ്ങള്‍ ഉള്ളതിന്റെ മെഡിക്കല്‍ സർട്ടിഫിക്കറ്റ്/വികലാംഗ സർട്ടിഫിക്കറ്റ്
സർക്കാർ പദ്ധതിയിലൂടെ ലഭിച്ച വീടാണെങ്കില്‍ അതിന്റെ തെളിവ്
നിരാലംബരായ വിധവകള്‍ക്ക് നോണ്‍ റീമാരേജ് സർട്ടിഫിക്കറ്റ്
സ്വന്തമായി വീടോ സ്ഥലമോ ഇല്ലെങ്കില്‍ വില്ലേജ് ഓഫീസറുടെ സർട്ടിഫിക്കറ്റ്
അർഹതയും ആവശ്യമായ രേഖകളും ഉള്ളവർ നിർബന്ധമായും നിശ്ചിത സമയപരിധിക്കുള്ളില്‍ അപേക്ഷ സമർപ്പിക്കണമെന്ന് സിവില്‍ സപ്ലൈസ് വകുപ്പ് അറിയിച്ചു.
അവസാന തീയതി: 2025 ജൂണ്‍ 15
അപേക്ഷ രീതി: ecitizen.civilsupplieskerala.gov.in
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.