അഹമ്മദാബാദ്: ഗുജറാത്തിലെ ഉപതിരഞ്ഞെടുപ്പ് തോല്‍വിയുടെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് ശക്തിസിങ് ഗോഹില്‍ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷസ്ഥാനം രാജിവെച്ചു.
തന്റെ കഴിവുകള്‍ പൂര്‍ണമായി വിനിയോഗിച്ചെങ്കിലും വിസാവദര്‍, കഡി മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടതായി അദ്ദേഹം പറഞ്ഞു.
വിസാവദറില്‍ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തായി. മുന്‍ വര്‍ഷത്തെക്കാള്‍ വോട്ടും കുറഞ്ഞു. 2014, 2017 വര്‍ഷങ്ങളില്‍ പാര്‍ട്ടി വിജയിച്ച സീറ്റാണിത്. കഡിയില്‍ രണ്ടാംസ്ഥാനത്താണെങ്കിലും വോട്ടുകുറഞ്ഞു. 2023 ജൂണില്‍ അധ്യക്ഷസ്ഥാനം ഏറ്റെടുത്ത ഗോഹില്‍ രാജ്യസഭാ എം.പിയാണ്.
എഐസിസിയുടെ ഏപ്രിലിലെ അഹമ്മദാബാദ് സമ്മേളനത്തിന്റെ തീരുമാനപ്രകാരം ഗുജറാത്തിലെ പുതിയ ഡിസിസി പ്രസിഡന്റുമാരെ പ്രഖ്യാപിച്ചിരുന്നു. അതിനുപിന്നാലെയാണ് ഗോഹിലിന്റെ രാജി.പഞ്ചാബിലെ ലുധിയാന വെസ്റ്റിലെ ഉപതിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ഭരത് ഭൂഷന് അശു പാര്‍ട്ടി വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. മണ്ഡലം ആംആദ്മി പാര്‍ട്ടി നിലനിര്‍ത്തുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.