ഇന്ത്യയിലെ ആദ്യ സമ്പൂർണ അതിദരിദ്ര വിമുക്ത ജില്ല എന്ന നേട്ടത്തിന്റെ തിളക്കത്തിൽ കോട്ടയം

ഇന്ത്യയിലെ ആദ്യ സമ്പൂർണ അതിദരിദ്ര വിമുക്ത ജില്ല എന്ന നേട്ടത്തിന്റെ തിളക്കത്തിലാണ് കോട്ടയം. എന്നാൽ അതിനെതിരെ എതിർവാദങ്ങളും സംശയങ്ങളുമൊക്കെ ഉയരുന്നുമുണ്ട്. ഏതു മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ പ്രഖ്യാപനമെന്നും ചോദ്യങ്ങളുയരുന്നു. എന്താണ് അതിദാരിദ്ര്യം? എങ്ങനെയാണ് അതിദരിദ്രരെ കണ്ടെത്തുന്നത്? അറിയാം.

ആരാണ് അതിദരിദ്രർ?

∙ ഭക്ഷണലഭ്യത, ആരോഗ്യം, വരുമാനം, വാസസ്ഥലം എന്നിവ അടിസ്ഥാനമാക്കിയാണ് അതിദരിദ്രരെ കണ്ടെത്തുന്നത്.

∙ ഗ്രാമങ്ങളിൽ ദിവസം 2400 കലോറി ഊർജം പ്രദാനം ചെയ്യാൻ കഴിയുന്ന ആഹാരം ലഭിക്കാനുള്ള വരുമാനം ഇല്ലാത്തവരാണ് അതിദരിദ്രർ. നഗര പ്രദേശത്ത് 2,100 കലോറിയാണ് മാനദണ്ഡം. കേന്ദ്ര സർക്കാരിന്റെ മാനദണ്ഡമാണ് ഇത്. (ഈ കലോറി കിട്ടണമെങ്കിൽ മൂന്നു നേരവും നല്ല ഭക്ഷണം കഴിക്കണം. ഉച്ചയ്ക്കും വൈകിട്ടും ഇറച്ചി / മീൻ, പച്ചക്കറികളും കൂട്ടി 3 –4 കപ്പ് ചോറും പിന്നെ പഴവർഗങ്ങളും.)

∙ സർക്കാരിന്റെ ഒരു സാമ്പത്തിക സഹായവും ലഭിക്കാത്തവർ.

∙ ആഹാരമില്ലാത്ത അവസ്ഥ, ഭക്ഷണം പാചകം ചെയ്യാനാകാത്ത സ്ഥിതി, തെരുവിൽ കിടക്കുന്നവർ, തുച്ഛമായ വരുമാനത്തിൽ ജീവിക്കുന്നവർ.

∙ ജോലിക്കു പോകാനാകാത്ത അവസ്ഥ, പ്രകൃതിദുരന്ത ഭീഷണിയുള്ള സ്ഥലത്തോ മാലിന്യക്കൂമ്പാരത്തിനു സമീപത്തോ താമസിക്കുന്നവർ.

അതിദരിദ്രരെ കണ്ടെത്തിയത് എങ്ങനെ?

∙ സർവേയിലൂടെ.

∙ പട്ടികവിഭാഗം, തീരദേശ മേഖല, നഗരദരിദ്രർ എന്നിങ്ങനെ തിരിച്ചായിരുന്നു സർവേ. 

∙ 2021 ഒക്ടോബറിൽ പ്രാരംഭ പ്രവർത്തനം ആരംഭിച്ചു.

∙ എച്ച്ഐവി ബാധിതർ, അനാഥരായ കുട്ടികളെ സംരക്ഷിക്കുന്ന പിന്നാക്കാവസ്ഥയിലുള്ള കുടുംബങ്ങൾ എന്നിവരെ കണ്ടെത്തി.

∙ 60 വയസ്സു കഴിഞ്ഞവരുള്ള കുടുംബങ്ങൾ, ഗുരുതര രോഗങ്ങൾ പിടിപെട്ട കിടപ്പുരോഗികളുള്ള കുടുംബങ്ങൾ.

∙ ഭിന്നശേഷിക്കാരുള്ള വരുമാനമില്ലാത്ത കുടുംബങ്ങൾ, കേരളത്തിൽ സ്ഥിരതാമസമാക്കിയ വരുമാനമില്ലാത്ത അതിഥിത്തൊഴിലാളി കുടുംബങ്ങൾ

∙ 1,344 എന്യൂമറേഷൻ സംഘങ്ങൾ സർവേയിൽ പങ്കാളികളായി. ഫോക്കസ് ഗ്രൂപ്പ്, ഗ്രാമസഭ ചർച്ചകൾ നടന്നു.

അതിദാരിദ്ര്യം നിർമാർജനം ചെയ്തത് എങ്ങനെ? 

∙ അതിദാരിദ്ര്യമുണ്ടെന്നു കണ്ടെത്തിയ ഓരോ കുടുംബത്തെയും അവരുടെ ആവശ്യങ്ങൾക്കനുസരിച്ചു പലതരം സഹായ പദ്ധതികളിൽ ഉൾപ്പെടുത്തി മൈക്രോപ്ലാൻ തയാറാക്കി. 

∙ അവരുടെ പുനരധിവാസത്തിനും ഉപജീവനത്തിനുമായി 978 മൈക്രോ പ്ലാനുകളാണ് ഉണ്ടാക്കിയത്.

∙ 605 കുടുംബങ്ങൾക്കു ഭക്ഷണം നൽകുന്നു. ഭക്ഷ്യ കിറ്റ് വിതരണം, ആഹാരം പാകം ചെയ്യാൻ സാധിക്കാത്ത കുടുംബങ്ങൾക്ക് പാകം ചെയ്ത ഭക്ഷണ വിതരണം എന്നിവ നടത്തുന്നു. 

∙ 693 കുടുംബങ്ങൾക്ക് മരുന്നുകൾ നൽകി. പാലിയേറ്റീവ് കെയർ സേവനങ്ങൾ 206 കുടുംബങ്ങൾക്കു നൽകുന്നു. 6 കുടുംബങ്ങൾക്കു ആരോഗ്യ സുരക്ഷാ സാമഗ്രികൾ നൽകി.

∙ 155 കുടുംബങ്ങൾക്കു വരുമാനമാർഗം ഒരുക്കി. 

∙ 67 കുടുംബങ്ങൾക്കു വീടു നൽകി. 50 കുടുംബങ്ങൾക്ക് ഭൂമിയും വീടും ലഭിച്ചു. 22 കുടുംബങ്ങളെ വാടക വീടുകളിലേക്കു മാറ്റി. 

∙ 490 ഗുണഭോക്താക്കൾക്ക് ആധാർ, റേഷൻ കാർഡ്, ബാങ്ക് അക്കൗണ്ട്, മറ്റു തിരിച്ചറിയൽ കാർഡുകൾ അടക്കമുള്ള രേഖകൾ ലഭ്യമാക്കി. 

∙ 55 വിദ്യാർഥികൾക്കു സൗജന്യ ബസ് പാസും പഠനോപകരണങ്ങളും ലഭ്യമാക്കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !