ദോഹ: ഇറാന്-ഇസ്രയേല്‍ സംഘര്‍ഷം തുടരുന്നതിനിടെ വ്യോമാതിര്‍ത്തി അടച്ച് ഖത്തര്‍.
താല്‍ക്കാലികമായാണ് ഖത്തര്‍ വ്യോമഗതാഗതത്തിന് നിരോധനമേര്‍പ്പെടുത്തിയിരിക്കുന്നത്. പൗരന്മാരുടെയും സന്ദര്‍ശകരുടെയും സുരക്ഷയെ മുന്‍നിര്‍ത്തിയാണ് തീരുമാനമെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മേഖലയിലെ സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്നും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.എപ്പോള്‍ മുതല്‍ ഇത് പ്രാബല്യത്തില്‍ വരും എന്നത് സംബന്ധിച്ച് കൃത്യമായ അറിയിപ്പ് ലഭിച്ചിട്ടില്ല. സുരക്ഷാമുന്‍കരുതലിന്റെ ഭാഗമായാണ് തീരുമാനം. നിലവില്‍ ആക്രമണ സംഭവങ്ങളൊന്നും ഖത്തറില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
ഖത്തര്‍ നിവാസികള്‍ ഔദ്യോഗിക കേന്ദ്രങ്ങളില്‍ നിന്നുളള വിവരങ്ങള്‍ മാത്രം വിശ്വസിക്കണമെന്നും വ്യാജ വാര്‍ത്തകളില്‍ ജാഗ്രത പാലിക്കണമെന്നും ഖത്തര്‍ ഭരണകൂടം അറിയിച്ചു. നേരത്തെ, ഖത്തറിലെ അമേരിക്കന്‍ പൗരന്മാരോട് സുരക്ഷിത ഇടങ്ങളിലേക്ക് മാറാന്‍ അമേരിക്കന്‍ എംബസി നിര്‍ദേശം നല്‍കിയിരുന്നു.
അമേരിക്ക അവരുടെ പൗരന്മാര്ക്ക് നല്കുന്ന നിര്‍ദേശം മാത്രമാണ് അതെന്നും രാജ്യത്ത് പ്രശ്നങ്ങളൊന്നുമില്ലെന്നും വ്യക്തമാക്കി ഖത്തറും രംഗത്തെത്തിയിരുന്നു. ഇറാന്റെ ഭാഗത്തുനിന്നും തിരിച്ചടിയുണ്ടായേക്കാം എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.