കള്ളുഷാപ്പുകൾക്കും ജിഎസ്ടി റജിസ്ട്രേഷൻ നിർബന്ധമാക്കുന്നു

തിരുവനന്തപുരം : കള്ളുഷാപ്പുകൾക്കും ജിഎസ്ടി റജിസ്ട്രേഷൻ നിർബന്ധമാക്കുന്നു. കള്ളിനൊപ്പം ഭക്ഷണവും വിൽക്കുന്ന ഷാപ്പുകളിൽനിന്നാണു നികുതി ഈടാക്കുക. എക്സൈസ് കമ്മിഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഷാപ്പുകളുടെ വിറ്റുവരവ് മാനദണ്ഡം തയാറാക്കാൻ ജിഎസ്ടി വകുപ്പിൽ നടപടി തുടങ്ങി.

ജിഎസ്ടി നിലവിൽ വന്നപ്പോൾ മദ്യത്തെ ഒഴിവാക്കിയിരുന്നു. ഈ ആനുകൂല്യം കള്ളിനുമുണ്ട്. എന്നാൽ, നാമമാത്രമായി കള്ളു വിറ്റ് ഷാപ്പുകളിൽ റസ്റ്ററന്റ് പ്രവർത്തിപ്പിച്ചു ലക്ഷങ്ങൾ വരുമാനമുണ്ടാക്കുന്നവരുണ്ട്. ഇവരെ ജിഎസ്ടി പരിധിയിൽ കൊണ്ടുവരാനാണു ലക്ഷ്യമിടുന്നത്.

20 ലക്ഷത്തിനു മുകളിൽ വാർഷിക സാമ്പത്തിക ഇടപാടു നടത്തുന്ന റസ്റ്ററന്റുകൾക്കു നിലവിൽ 5 ശതമാനമാണു ജിഎസ്ടി. ബാറുകളിൽ മദ്യത്തിനു ജിഎസ്ടി ഇല്ലെങ്കിലും ശീതളപാനീയവും ഭക്ഷണവും വിറ്റാൽ റസ്റ്ററന്റിനു തുല്യമായ ജിഎസ്ടിയുണ്ട്. 7500 രൂപയ്ക്കു മുകളിൽ വാടകയുള്ള മുറിയുള്ള ഹോട്ടലാണെങ്കിൽ ഭക്ഷണത്തിന്റെ ജിഎസ്ടി 18 ശതമാനമാണ്.

മദ്യത്തിനു ജിഎസ്ടി ഇല്ലാത്തപ്പോഴും ബാറുകളിൽ വിൽക്കുന്ന ഭക്ഷണത്തിന് ജിഎസ്ടി ഉൾപ്പെടുത്തിയ മാതൃക കള്ളുഷാപ്പിനും ബാധകമാക്കാനാണ് ആലോചിക്കുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !