ഗുവാഹത്തി: അസമില്‍ വെള്ളപ്പൊക്കത്തില്‍ മൂന്ന് പേര് കൂടി മരിച്ചതായി റിപ്പോര്‍ട്ട്.
കഴിഞ്ഞ 24 മണിക്കൂറിനിടെയാണ് വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മൂന്ന് പേര് കൂടി മരിച്ചത്. ഇതോടെ മരണ സംഖ്യ പതിനൊന്നായി. ഞായറാഴ്ച രാവിലെ അരുണാചല്‍ പ്രദേശില്‍ നിന്ന് വ്യോമസേനയുടെ ഹെലികോപ്റ്റര്‍ ഉപയോഗിച്ച് പതിനാല് പേരെ രക്ഷപ്പെടുത്തിരുന്നു.അസം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഞായറാഴ്ച പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം കിഴക്കന്‍ അസമിലെ ലഖിംപൂരില്‍ ഒരാളും ഗോലാഘട്ടില്‍ രണ്ട് പേരും മരിച്ചതായാണ് വ്യക്തമാക്കുന്നത്. അസമിലെ പതിനാല് ജില്ലകളിലായി 58,000ത്തിലധികം പേരെ വെള്ളപ്പൊക്കം ബാധിച്ചതായാണ് റിപ്പോര്‍ട്ട്.നഗര പ്രദേശങ്ങളേയും വെള്ളപ്പൊക്കം സാരമായി ബാധിച്ചു. ഗുവാഹത്തിയില്‍ വന്‍തോതില്‍ വെള്ളക്കെട്ട് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. പല പ്രദേശങ്ങളും വെള്ളത്തിനടിയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.അസമില്‍ കനത്ത മഴയെതുടർന്ന് വെള്ളപ്പൊക്കം; മൂന്ന് മരണം, ഇതോടെ മരണ സംഖ്യ പതിനൊന്നായി ഉയർന്നു
0
തിങ്കളാഴ്ച, ജൂൺ 02, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.