കൊച്ചി: കേരള പത്രപ്രവർത്തക യൂണിയന്‍റെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന ക്ഷേമ സംരംഭം വളരെ മാതൃകാപരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എറണാകുളം ടിഡിഎം ഹാളിൽ കെയുഡബ്ള്യൂജെ ജേണലിസ്റ്റ് വെൽഫെയർ ഫണ്ട് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
മരണം, വലിയ ചികിത്സാ ചെലവ് തുടങ്ങി അവശ്യ ഘട്ടങ്ങളിൽ സഹായകമാകുന്നതാണ് ജേണലിസ്റ്റ് വെൽഫെയർ ഫണ്ട്. സർവീസിൽ ഇരുന്ന് മരിക്കുന്നവരുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപയും, രോഗം മൂലം ജോലിയിൽ തുടരാൻ സാധിക്കാതെ വരുന്നവർക്ക് മൂന്ന് ലക്ഷം രൂപയും നൽകുന്ന വിധമാണ് തുക ക്രമീകരിച്ചിരിക്കുന്നത്.വിരമിക്കുന്ന മാധ്യമപ്രവർത്തകരെയും കരുതലോടെയാണ് പരിഗണിച്ചിട്ടുള്ളത്. 65 വയസ്സ് വരെയുള്ള മാധ്യമപ്രവർത്തകരെ അസോസിയേറ്റ് അംഗമായി നിലനിർത്തുകയും നിശ്ചിതഘട്ടത്തിൽ അവർക്ക് ഫണ്ടിന്‍റെ സംരക്ഷണം ഉറപ്പുവരുത്തുകയും ചെയ്യുന്നുണ്ട്. ഈ ഘട്ടത്തിൽ മരിക്കുന്നവരുടെ കുടുംബത്തിന് മൂന്നുലക്ഷം രൂപയാണ് വെൽഫെയർ ഫണ്ടിൽ നിന്നും നൽകുന്നത്.
മെച്ചപ്പെട്ട ആരോഗ്യ ഇൻഷുറൻസ് കവറേജ്, മാധ്യമപ്രവർത്തകരുടെ അടുത്ത ആശ്രിതരുടെ അടിയന്തിര ദുരന്ത ഘട്ടങ്ങളിൽ സഹായം, മാധ്യമപ്രവർത്തകരുടെ അക്കാദമികവും സർഗാത്മകവുമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ, കലാസാഹിത്യ സംരംഭങ്ങൾ ഏറ്റെടുക്കുന്നതിനുള്ള പദ്ധതി ഇത്തരത്തിൽ വിപുലമായ ലക്ഷ്യങ്ങൾ മുന്നിൽ കാണുന്നു എന്നത് സന്തോഷകരമായ കാര്യമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.