നിലമ്പൂര്‍: വാണിയമ്പുഴയില്‍ കാട്ടാനയാക്രമണത്തില്‍ കൊല്ലപ്പെട്ട ആദിവാസി യുവാവിന്റെ മൃതദേഹം ഇക്കരെയെത്തിക്കാൻ പോയ ഫയര്‍ഫോഴ്സിന്റെ ഡിങ്കി ബോട്ട് ചാലിയാര്‍പുഴയില്‍ ഒഴുക്കില്‍പ്പെട്ടു.
ഏഴുപേരായിരുന്നു ബോട്ടിലുണ്ടായിരുന്നത്. ഇവരെ രക്ഷപ്പെടുത്താനുള്ള എന്‍ഡിആര്‍എഫ് സംഘത്തിന്റെ ശ്രമം പുരോഗമിക്കുകയാണ്.ബുധനാഴ്ച വൈകിട്ടാണ് ചാലിയാര്‍ പുഴയുടെ അക്കരെയുള്ള വാണിയമ്പുഴ ഉന്നതിയില്‍ ആദിവാസി മധ്യവയസ്കന് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ബില്ലി (56) എന്നയാളാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ഇക്കരയിലേക്ക് എത്തിക്കാന്‍ പുറപ്പെട്ടതായിരുന്നു ഫയര്‍ഫോഴ്സ് സംഘാംഗങ്ങള്‍.കനത്തമഴയ്ക്ക് പിന്നാലെ ചാലിയാറ്റില്‍ അതിശക്തമായ ഒഴുക്കാണ്. ബോട്ടില്‍ അഗ്നിരക്ഷാസേനയ്ക്കൊപ്പമുണ്ടായിരുന്ന ഒരു പ്രദേശവാസി പുഴയിലേക്ക് മറിഞ്ഞുവീണിരുന്നു. എന്നാല്‍ ഇദ്ദേഹം നീന്തിക്കയറി രക്ഷപ്പെട്ടു. ബോട്ട് ഇപ്പോള്‍ പുഴയുടെ തെക്ക് ഒരു തുരുത്തില് തടഞ്ഞ് നില്‍ക്കുകയാണ്. എന്‍ഡിആര്‍എഫ് ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമം നടത്തിവരികയാണ്.നിലമ്പൂരിൽ ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടയാളുടെ മൃതദേഹം കൊണ്ടുവരാൻ പോയ ഫയർഫോഴ്സ് സംഘം ഒഴുക്കിൽപ്പെട്ടു
0
ബുധനാഴ്ച, ജൂൺ 25, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.