മുംബൈ : മറാഠി നടൻ തുഷാർ ഘഡിഗാവൻകർ (34) ജീവനൊടുക്കിയത് സിനിമകളിലും സീരിയലുകളിലും അവസരം കുറഞ്ഞതു മൂലമുള്ള നിരാശയെത്തുടർന്നാണെന്നു പൊലീസ്. ശനിയാഴ്ചയാണ് തുഷാറിനെ ഗോരേഗാവിനടുത്ത് രാം മന്ദിർ മേഖലയിലെ ഫ്ലാറ്റിൽ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
വീടിനു പുറത്തായിരുന്ന ഭാര്യ തിരിച്ചെത്തിയപ്പോൾ വാതിൽ തുറക്കാതിരുന്നതിനെത്തുടർന്ന് അയൽക്കാരെയും പൊലീസിനെയും അറിയിക്കുകയായിരുന്നു.മറാഠി നാടകങ്ങളിലും സജീവമായിരുന്ന തുഷാർ കുറച്ചുനാളായി വിഷാദത്തിനു ചികിത്സയിലായിരുന്നു. കഴിഞ്ഞ ഒരു വർഷമായി മദ്യപാനത്തിന് അടിമയായിരുന്നു ഘഡിഗാവൻകർ എന്നും പൊലീസ് വൃത്തങ്ങൾ പറഞ്ഞു.
കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തി. ദുരൂഹതയില്ലെന്നും പൊലീസ് അറിയിച്ചു. മറാഠി സിനിമ, ടിവി, തിയറ്റർ മേഖലയിൽ പ്രവർത്തിച്ചിരുന്നയാളാണ് ഘഡിഗാവൻകർ. ഘൻഡ നാട് പ്രൊഡക്‌ഷൻ എന്നപേരിൽ സ്വന്തം മ്യൂസിക് വിഡിയോ പ്രൊഡക്‌ഷനും ഇദ്ദേഹം നടത്തിയിരുന്നു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.