കൗമാരക്കാരിയുടെ ജീവനെടുത്തത് ‘സഡൻ സ്നിഫിങ് ഡെത്ത് സിൻഡ്രോം

അരിസോന: സമൂഹമാധ്യമത്തിലെ വൈറൽ ട്രെൻഡ് അനുകരിച്ച പെൺകുട്ടി മരിച്ചു.

യുഎസിലെ അരിസോനയിലെ റെന്ന ഓ റൂർക്ക്(19) ആണ് മരിച്ചത്. 'ഡസ്റ്റിങ്' എന്ന വൈറൽ ട്രെൻഡാണ് പെൺകുട്ടി അനുകരിച്ചത്.കംപ്യൂട്ടർ ക്ലിനിങ് സ്പ്രേ ശ്വസിച്ച് ലഹരി അനുഭവിക്കുന്നതാണ് ഈ ട്രെൻഡ്.

ട്രെൻഡിൽ പങ്കെടുത്തതിന് ശേഷം സഡൻ സ്നിഫിങ് ഡെത്ത് സിൻഡ്രോം അനുഭവപ്പെട്ട പെൺകുട്ടിയെ മാതാപിതാക്കൾ ആശുപത്രിയിലെത്തിച്ചു. നാല് ദിവസത്തോളം ഐസിയുവിൽ വെന്റിലേറ്ററിൽ കഴിഞ്ഞെങ്കിലും ബോധം വീണ്ടെടുക്കാതെ മരണത്തിന് കീഴടങ്ങി.

സഡൻ സ്നിഫിങ് ഡെത്ത് സിൻഡ്രോം എന്നാൽ എന്ത്? ചില വസ്തുക്കൾ, പ്രത്യേകിച്ച് ഇൻഹാലന്റുകൾ ശ്വസിച്ചതിന് ശേഷം പെട്ടെന്നുള്ള ഹൃദയാഘാതം സംഭവിക്കുന്ന അവസ്ഥയാണ് സഡൻ സ്നിഫിങ് ഡെത്ത് സിൻഡ്രോം. പശ, പെയിന്റ് തിന്നറുകൾ, ക്ലീനിങ് ഫ്ലൂയിഡുകൾ, ചിലതരം ഗ്യാസുകൾ എന്നിവപോലുള്ള സാധാരണ ഗാർഹിക ഉൽപന്നങ്ങളിൽ കാണപ്പെടുന്ന രാസവസ്തുക്കളുടെ ആവിയാണ് ഇൻഹാലന്റുകൾ.

ഒരാൾ ഇത്തരം വസ്തുക്കൾ ശ്വസിക്കുമ്പോൾ, ഹൃദയമിടിപ്പ് ക്രമരഹിതമാകുന്നത് ഉൾപ്പെടെ വിവിധ ആരോഗ്യ പ്രശ്നങ്ങൾക്ക് ഇത് കാരണമാവുകയും പെട്ടെന്നുള്ള ഹൃദയാഘാതത്തിലേക്ക് നയിക്കുകയും ചെയ്യും. നേരത്തെ 'ബ്ലൂ വെയിൽ ചലഞ്ച്' പോലുള്ള ട്രെൻഡുകളും വൈറലായിരുന്നു. ഇത് നിരവധി കുട്ടികൾക്ക് അപകടങ്ങൾ വരുത്തിവെച്ചിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !