ഭുവനേശ്വർ : ഒഡീഷയിലെ ഗഞ്ചമിൽ ബീച്ചിനു സമീപം ഇരുപതുകാരിയായ കോളജ് വിദ്യാർഥിനിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. 10 പേരടങ്ങുന്ന സംഘമാണ് ആക്രമിച്ചതെന്നാണ് വിവരം.
വിദ്യാർഥിനിക്കൊപ്പം ഉണ്ടായിരുന്ന പുരുഷ സുഹൃത്തിനെ ആക്രമിച്ച ശേഷമായിരുന്നു ബലാത്സംഗം. ഞായറാഴ്ച രാത്രി ഒമ്പതരയോടെ ആയിരുന്നു സംഭവം. പെൺകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ 7 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റ് 3 പേർക്കായുള്ള തിരച്ചിൽ തുടരുകയാണ്.കഴിഞ്ഞയാഴ്ച പുരിയിലെ ബീച്ചിനു സമീപത്തെ ഹോട്ടലിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിനി ബലാത്സംഗത്തിന് ഇരയായിരുന്നു. തൊട്ടുപിന്നാലെയാണ് തീരദേശ ഒഡീഷയെ നടുക്കി രണ്ടാമത്തെ കൂട്ട ബലാത്സംഗം. സംഭവത്തിനു ശേഷം ഒപ്പമുണ്ടായിരുന്ന സുഹൃത്തിനൊപ്പം ഞായാറാഴ്ച രാത്രി 11 മണിക്ക് പെൺകുട്ടി പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു.മദ്യപിച്ചെത്തിയ പ്രതികൾ ആദ്യം പെൺകുട്ടിയെ അസഭ്യം പറഞ്ഞു. ഇത് എതിർത്ത പുരുഷസുഹൃത്തിനെ പ്രതികൾ മർദിക്കുകയും പെൺകുട്ടിയുടെ വായ മൂടിക്കെട്ടി ബലാത്സംഗത്തിന് ഇരയാക്കുകയുമായിരുന്നു. പെൺകുട്ടിയെ വൈദ്യ പരിശോധനയ്ക്കു വിധേയയാക്കിയെന്നും കൗൺസിലിങ് നൽകി വരികയാണെന്നും പൊലീസ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.